ഇടുക്കി: മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ച് അവശനിലയിലായ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോമതി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗോമതിക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ ശ്രമമെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. രാവിലെ എട്ടരയോടെയാണ് ഗോമതിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവിന് നടുവേദനക്ക് നല്കിയ അലൂമിനിയം ഹൈഡ്രോക്ലോറൈഡ് എന്ന വേദന സംഹാരി ആറെണ്ണം കഴിച്ചതാണ് അവശനിലയില്‍ ആകാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
തമിഴ്നാട്ടിലെ എഐഡിഎംകെയുമായി ധാരണയുണ്ടാക്കാന്‍ ഗോമതി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിനു വേണ്ടി തമിഴ്നാട്ടില്‍ പോയി ചര്‍ച്ച നടത്തിയതായും ആരോപണമുണ്ടായി. ഇതിനു പിന്നില്‍ പെമ്പിളൈ ഒരുമയിലെ ഒരു നേതാവ് തന്നയൊണെന്ന് ഗോമതി ആരോപിച്ചിരുന്നു.
പെമ്പിളൈ ഒരുമൈയുടെ മുന്നേറ്റത്തിന് തടയിടാന്‍ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. പലപ്പോഴും നേതാക്കള്‍ തമ്മില്‍ ഭിന്നതകളുണ്ടായി. മൂന്നാര്‍ പഞ്ചായത്തിലെ പൊമ്പിളൈ ഒരുമൈ അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഭിന്നതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളിലും താനുമായി കൂടിയാലോചിച്ചില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഗോമതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: