പരവൂര്‍: സര്‍ക്കാരിന്റെ ആരോഗ്യകേരളം അവാര്‍ഡ് കരസ്ഥമാക്കിയെന്ന് അവകാശപ്പെടുന്ന പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി അപര്യാപ്തതകളുടെ നടുവില്‍. ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിര്‍വഹിച്ച പുതിയ മന്ദിരത്തില്‍ രോഗികള്‍ നട്ടംതിരിയുകയാണ്.
ഏഴ് ഒപി കൗണ്ടര്‍ സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തില്‍ രണ്ട് ഒപികളില്‍ മാത്രമാണ് ഡോക്ടര്‍മാരുള്ളത്. വരുന്ന രോഗികള്‍ക്ക് ഇരിപ്പിടമോ മറ്റ് അത്യാവശ്യ സൗകര്യങ്ങളോ ഇവിടെ ഇല്ല. കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയാണ്. ഇവരും മറ്റുരോഗികളും നിലത്തിരുന്നുവേണം ഡോക്ടറെ കാണാന്‍.
ഇവിടെ ആവശ്യത്തിന് വെളിച്ചവുമില്ലെന്നു രോഗികള്‍ പറയുന്നു. ഏഴ് ഒപികളും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ ഇവിടം നരകതുല്യമാകും. ഈ കടമ്പകള്‍ കഴിഞ്ഞ് ഫാര്‍മസിയില്‍ മരുന്നിന് വരുന്ന രോഗികള്‍ ദീര്‍ഘനേരം വെയിലേറ്റ് മറ്റ് അസുഖങ്ങളുമായാണ് മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: