പാറ്റ്ന: ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഉപമുഖ്യന്ത്രിയായി ലാലു പ്രസാദ് യാദവിന്റെ മകന് തേജ്വസി യാദവ് സത്യപ്രതിജ്ഞ ചെയ്തു. മറ്റൊരു മകനായ തേജ്പ്രതാപ് യാദവും മന്ത്രിസഭയിലെ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
പാറ്റ്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധിമൈതാനിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 28 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഏറ്റവും വലിയ കക്ഷിയായ ആര്‍ജെഡിയ്ക്കും രണ്ടാമത്തെ വലിയ കക്ഷിയായ ജെഡിയുവിനും 12 വീതം മന്ത്രിമാരും സഖ്യ കക്ഷിയായ കോണ്‍ഗ്രസിന് നാല് മന്ത്രിമാരുമാണുള്ളത്.
കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവും കേന്ദ്ര സഹമന്ത്രി രാജീവ് പ്രതാപ് റൂഡിയും ചടങ്ങുകളില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി നിരവധി നേതാക്കളും എത്തിയിരുന്നു.
നാലാം തവണയാണ് ജനതാദള്‍ യുണൈറ്റഡ് നേതാവായ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാവുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും. ദീപാവലി, ചാത്ത് ആഘോഷങ്ങള്‍ക്ക് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിച്ചതിനാലാണ് ചടങ്ങുകള്‍ ഇന്നത്തേയ്ക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: