തിരുവനന്തപുരം: കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അനേ്വഷണം നടത്തണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് ആവശ്യപ്പെട്ടു. ഇതിനുവേണ്ടി പ്രതേ്യക സംഘത്തെ നിയോഗിക്കണം.
കേരളത്തിന് അകത്തും പുറത്തുമായി വലിയ ശൃംഖലയായിട്ടാണ് ഇവരുടെ പ്രവര്‍ത്തനം. പെണ്‍കുട്ടികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്നതില്‍ ഇവിടുത്തെ ചില ഉന്നതര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നു. ഒരു പ്രമുഖ സിപിഎം നേതാവിന്റെ ഭാര്യാസഹോദരി ഉള്‍പ്പെടെ ഉള്ളവര്‍ പെണ്‍വാണിഭത്തിന് പിടിയിലായിരുന്നു. ഇവരെല്ലാം ഒരു ചങ്ങലയുടെ കണ്ണികളാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ചുംബന സമരത്തിന്റെ മറവില്‍ ഇവര്‍ നടത്തിവന്നിട്ടുള്ള മുഴുവന്‍ ഇടപാടുകളും അനേ്വഷണ പരിധിയില്‍ കൊണ്ടുവരണം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ റിക്രൂട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവും ഹൈദരാബാദും കേന്ദ്രീകരിച്ചാണ്. അവിടങ്ങളില്‍ ചുംബന സമരം നടത്തിയവര്‍ക്ക് ഈ സംഘവുമായി ബന്ധം ഉണ്ടോയെന്നതും അനേ്വഷണത്തിന്റെ ഭാഗമാക്കണം.
പെണ്‍വാണിഭക്കാരെ മഹത്വവത്കരിക്കാന്‍ വേണ്ടി പെടാപ്പാടുപ്പെടുന്നവരുടെ പ്രവര്‍ത്തനം സമൂഹത്തിന് ആപത്താണ്. അധാര്‍മിക പ്രവൃത്തികള്‍ ആരുചെയ്താലും അത് എതിര്‍ക്കപ്പെടണം. അതിനു പകരം ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നവരും കുറ്റം ചെയ്യുന്നതിന് തുല്യമാണെന്ന് പ്രസാദ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: