ആലപ്പുഴ: വര്‍ഗ്ഗീയ കക്ഷികളുമായി ബന്ധമില്ലെന്ന് അവകാശപ്പെടുന്ന സിപിഎം അധികാരസ്ഥാനത്തെത്താന്‍ ഏതുവഴിയും സ്വീകരിക്കുമെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ആലപ്പുഴയില്‍ സിപിഎം സ്വീകരിച്ച ഇരട്ടത്താപ്പ്. പുന്നപ്രയില്‍ ഭരണം പിടിക്കാന്‍ സിപിഎം നേതാക്കള്‍ തന്നെ സമീപിച്ചിരുന്നെന്ന എസ്ഡിപിഐ പഞ്ചായത്തംഗത്തിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയില്‍ വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുമ്പോള്‍ മറുപടിയില്ലാതെ കുഴങ്ങുകയാണ് ജി സുധാകരന് എംഎല്‍എയും, സിപിഎം നേതൃത്വവും.പുന്നപ്ര തെക്ക് പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐയുടെ വോട്ടോടെ ഭരണത്തിലെത്തിയവര്‍ രാജിവെച്ച് മുഖം രക്ഷിച്ചെങ്കിലും ഇതിനു പിന്നിലെ രഹസ്യധാരണ പുറത്തു പറയണമെന്നാണ് അണികളുടെ ആവശ്യം.
ആലപ്പുഴ നഗരസഭയിലെ ചെയര്മാന് തെരഞ്ഞെടുപ്പില്‍ രണ്ട് പിഡിപി അംഗങ്ങളുടെ വോട്ട് വാങ്ങിയ ഇടതുപക്ഷം കഴിഞ്ഞ ദിവസം ഒരുപടി കൂടിക്കടന്നാണ് എസ് ഡിപിഐ ബന്ധത്തിന് മുതിര്‍ന്നത്. സിപിഐ നേതൃത്വം അറിയാതെ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ റെജിമോന് എസ്ഡിപിഐയുടെ പിന്തുണ തേടുകയായിരുന്നുവെന്നാണ് ആക്ഷേപം.
സിപിഎം ചതിച്ചതാണെന്ന് സിപിഐ നേതൃത്വം പറഞ്ഞതോടെ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മിലുളള ഭിന്നതയും മറനീക്കി പുറത്ത് വന്നിട്ടുണ്ട്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലും സിപിഎം പിന്തുണയോടെയാണ് സിപിഎം അധികാരത്തിലെത്തിയത്.
മദനിയുടെ പാര്‍ട്ടിയെ സിപിഎം പിന്തുണയ്ക്കുന്നതിനെ പ്രതിപക്ഷ നേതാവ് നിരന്തരം എതിര്‍ത്ത് പോന്നിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വത്തിന്റെ മനസ് മദനിക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ പാര്‍ട്ടി നിലപാടുകള്‍. വിവിധ സ്ഥലങ്ങളില്‍ അധികാരത്തിലെത്തിയതിന്റെ അവിശുദ്ധ കൂട്ടുകെട്ട് തളളിപ്പറിയാന് സിപിഎം ജില്ലാ നേതൃത്വം ഇനിയും തയ്യാറായിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: