ന്യൂദല്‍ഹി: ദേശീയ പെന്ഷന് പദ്ധതിയിലെ നിക്ഷേപങ്ങള്‍ക്കും നികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പിഎഫ് പദ്ധതിക്ക് ലഭിക്കുന്ന മാതൃകയിലുള്ള നികുതിയിളവുകള്‍ ഇനി മുതല്‍ പെന്ഷന് പദ്ധതികള്‍ക്കും ലഭിക്കും.
പെന്ഷന് പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുകയും അതിലെ വരുമാനവും നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് ഫിനാന്‍ഷ്യന്‍ സര്‍വീസസ് സെക്രട്ടറി അന്‍ജുലി ചിബ് ദുഗല്‍ പറഞ്ഞു. ഏഴാം ശമ്പള കമ്മീഷന് ചെയര്മാന് ജസ്റ്റിസ്.എ.കെ. മാത്തൂര്‍ ധനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പെന്ഷന് പദ്ധതികളിലെ നിക്ഷേപത്തിന് നികുതിയിളവ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തോട് അനുകൂല നിലപാടാണ്. നികുതി ഘടനയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് പിഎഫ്ആര്‍ഡിഎ ചെയര്മാന് ഹേമന്ത് കോണ്ട്രാക്ടര് പ്രതികരിച്ചു.
ദേശീയ പെന്ഷന് പദ്ധതിയിലെ നിലവിലെ നിക്ഷേപം 1,00,163 ഒരുലക്ഷം കോടിയാണ്. 93 ലക്ഷം വരിക്കാരുള്ള പദ്ധതിയിലെ പകുതിപ്പേരും കേന്ദ്ര-സംസ്ഥാന ജീവനക്കാരാണ്. പെന്ഷന് പദ്ധതിയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 9.68 ശതമാനമാണ്. 9.20 ശതമാനം പദ്ധതിയിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: