തുറവൂര്‍: ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നീര ഉല്‍പ്പാദന പദ്ധതി താളംതെറ്റുന്നു. തുറവൂര്‍ മേഖലയില്‍ നിയമിക്കപ്പെട്ട ടെക്നീഷ്യന്മാര്ക്ക് സാങ്കേതിക കാരണങ്ങള്‍ നിരത്തി കമ്പനി പ്രഖ്യാപിച്ച വില നിഷേധിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. നിയമന സമയത്ത് ഒരു ലിറ്ററിന് 80 രൂപ പ്രകാരം നല്‍കുമെന്നായിരുന്നു കരാര്‍. കൂടാതെ നീരയുടെ പിഎച്ച് മൂല്ല്യം അഞ്ചിന് മുകളില്‍ വേണമെന്നയിരുന്നുനിര്ദ്ദേശം.
അളന്ന് കയറ്റിക്കൊണ്ട് പോകുന്ന നീരയില്‍ നാലിലൊന്ന് ഭാഗത്തിന് പോലും വില നല്‍കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വളമംഗലത്തെ കേരപ്രിയ നീര ഉല്‍പ്പാദക യൂണിറ്റിലെ തൊഴിലാളികള്‍ക്കാണ് വില ലഭിക്കാത്തത്.
കഴിഞ്ഞ ദിവസം നൂറ്റമ്പത് ലിറ്റര്‍ ഉല്‍പ്പാദിപ്പിച്ച തൊഴിലാളിക്ക് പതിനെട്ട് ലിറ്ററിന്റെ വില മാത്രമാണ് നല്കിയതത്രേ. പിഎച്ച് ഇല്ലാത്തതിനാല്‍ കടലില്‍ മറിച്ചു കളഞ്ഞെന്ന് കമ്പനി അധികൃതരുടെ വിശദീകരണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കുറഞ്ഞ പിഎച്ച് ഉള്ള നീര ഉപയോഗിച്ച് മിഠായി, കേക്ക്, ബിസ്ക്കറ്റ്, തുടങ്ങിയ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാമെന്നാണ് പറഞ്ഞിരുന്നത്.
ഒരു തെങ്ങില്‍ നിന്ന് നീരയെടുക്കാന്‍ മുപ്പത് മിനിട്ട് സമയം വേണം. അഞ്ചുലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം, വേവിച്ചെടുത്ത ചെളി തുടങ്ങിയവയുമായി വേണം ടെക്നീഷ്യന് തെങ്ങില്‍ കയറാന്‍. ഇത്രയേറെ പ്രയാസമനുഭവിച്ചാണ് നീര ഉല്‍പ്പാദിപ്പിക്കുന്നത്. തെങ്ങുടമയ്ക്കും യൂണിറ്റിനുമുള്ള തുക കൃത്യമായും ലഭിക്കുന്നുണ്ട്. എന്നാല്‍ ടെക്നീഷ്യന്മാര്ക്ക് ലഭിക്കുന്ന വിലയിലാണ് കുറവു വരുന്നത്.
നൂറ്റമ്പതു ലിറ്റര്‍ നീര അളന്നു നല്കിയ ടെക്നീഷ്യന് പതിനെട്ട് ലിറ്ററിനുള്ള വില നല്‍കിയത് അംഗീകരിക്കാ#ില്ലന്ന് ടെക്നീഷ്യന്മാര് പറയുന്നത്. ഇത്തരത്തില്‍ നീര ടെക്നീഷ്യന്മാര്ക്ക് ഉല്പ്പാദനത്തിനനുസൃതമായ വില ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളും പറയുന്നത്. ജില്ലയിലാകെ അന്‍പതോളം ടെക്നീഷ്യന്മാരാണുള്ളത്.
മറ്റു പ്രദേശങ്ങളിലുള്ള നീര ടെ്നീഷ്യന്മാര്ക്കൊന്നും പിഎച്ച് മൂല്യത്തില്‍ കുറവു വരുന്നില്ലെന്നും തുറവൂര്‍ മേഖലയിലെ ടെക്നീഷ്യന്മാര്ക്ക് ലഭിക്കുന്ന നീരയ്ക്ക് മാത്രമാണ് പിഎച്ച് മൂല്യത്തില്‍ കുറവു വരുന്നതെന്നുമാണ് നീര ശേഖരിച്ച് വില്‍പ്പന നടത്തുന്ന കരപ്പുറം കോക്കനട്ട് പ്രൊഡക്ട്സ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ പിഎച്ച് മൂല്യമായതിനാല്‍ പകുതിയില്‍ താഴെ വില പോലും നല്കാനാവില്ലന്നാണ് അധികൃതര്‍ പറയുന്നത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: