കൊല്ലം: മകനെ വഴിപിഴപ്പിച്ച് ഇത്രയും നാണക്കേടിലേക്ക് എത്തിച്ചത് മരുമകളും ചുംബനസമരത്തിലെ നായികയുമായ രശ്മിയാണെന്ന് രാഹുല്‍ പശുപാലന്റെ പിതാവ്. പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ പണിയെടുത്ത് കിട്ടിയ പണം കൊണ്ടാണ് രാഹുലിനെ എഞ്ചിനീയറിംഗ് പഠിപ്പിച്ചത്. തമിഴ്നാട്ടിലെ ബിടെക് പഠനത്തിനായി 19 ലക്ഷം രൂപയാണ് ചെലവായത്. അതിന്റെ കണക്കുകളെല്ലാം കയ്യിലുണ്ട്. ഇത്രയും പണച്ചെലവോടെ പഠിപ്പിക്കേണ്ട സാഹചര്യമെന്താണെന്ന് മറ്റുള്ള വിദ്യാര്‍ത്ഥികളുമായി താരതമ്യം ചെയ്തുനോക്കുമ്പോള്‍ മനസിലാകുന്നുണ്ട്.
ആഡംബരജീവിതമായിരുന്നു അവനാഗ്രഹിച്ചത്. പക്ഷേ താന്‍ ഇപ്പോഴും കൂലിപ്പണിയെടുത്താണ് കഴിയുന്നത്. വിവാഹത്തിന് ശേഷം ഒന്നര വര്‍ഷത്തോളം രശ്മിയുമായി കൊല്ലം ഡീസന്റ്മുക്കിലുള്ള വീട്ടില്‍ രാഹുല്‍ കഴിഞ്ഞിരുന്നു. പാല് വാങ്ങാന്‍ പോകുമ്പോള്‍ പോലും കുട്ടിനിക്കറും ബിക്കിനിയുമണിഞ്ഞാണ് പോയിരുന്നത്. ബ്രേസിയറും നിക്കറുമണിഞ്ഞ് രശ്മിയെ കാണുന്ന നാട്ടുകാരുടെയെല്ലാം പരിഹാസം കേട്ട് മടുത്തപ്പോഴാണ് അവളെ വഴക്ക് പറഞ്ഞത്.
ഇതില്‍ ദേഷ്യം പൂണ്ട രാഹുല്‍ എന്നോട് വഴക്കടിക്കുകയും പിന്നീട് പല പല കാരണങ്ങള്‍ പറഞ്ഞ് വഴക്ക് പതിവാക്കുകയും ചെയ്തു. ഒടുവില്‍ മകന്റെ ശല്യം സഹിക്കാനാവാതെ താന്‍ വീട് വിടുകയുമായിരുന്നുവെന്നും പശുപാലന് പറഞ്ഞു.
മകളുടെ വിവാഹത്തിനായി കരുതിവച്ചിരുന്ന പണം കൂട്ടുകാരന്റെ ഭാര്യയുടെ കേസിന്റെ ആവശ്യത്തിലേക്ക് ചോദിച്ച് രാഹുല്‍ തന്നോട് ഏറ്റുമുട്ടിയിരുന്നു.
ഏറ്റവുമൊടുവില്‍ മകളുടെ വിവാഹത്തിന്റെ അന്നാണ് തമ്മില്‍ കണ്ടത്. ധൂര്‍ത്തും ധാരാളിത്തവുമാണ് രാഹുലിന്റെ സ്വഭാവം മാറ്റിമറിച്ചത്. ആഡംബരജീവിതം ആഗ്രഹിച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ഒടുവില്‍ അര്‍ഹമായ ശിക്ഷ തന്നെ അവന് കിട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുലിന്റെ വീട്ടില്‍ അമ്മയെ കാണാനായി മാധ്യമപ്രവര്‍ത്തകര്‍ പോയെങ്കിലും വാതില്‍ തുറക്കാന്‍ പോലും തയ്യാറായില്ല. പൊതുവെ രാഹുലും വീട്ടുകാരും നാട്ടുകാരുമായി കൂടുതല്‍ ഇടപഴകാറില്ലെന്നാണ് വിവരം. നാട്ടുകാരാകട്ടെ രാഹുലിനെ പറ്റി ചോദിക്കുമ്പോള്‍ വളരെ വൈകാരികമായാണ് പ്രതികരിക്കുന്നത്.
നാടിന്റെ പേര് ചീത്തയാക്കാന്‍ തുനിഞ്ഞിറങ്ങിയ രാഹുലിനെ ഇനി നാട്ടിലെത്തിയാല്‍ കൈകാര്യം ചെയ്യാനിരിക്കുകയാണവര്. അതേസമയം അമ്മയോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്ന രാഹുല്‍ അറസ്റ്റിലാകുന്നതിന് മൂന്ന് ദിവസം മുമ്പും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: