ചെന്നൈ: ആഴ്ചയിലേറെയായി തുടരുന്ന കനത്ത മഴയ്ക്ക് കുറച്ചൊരു ശമനം വന്നെങ്കിലും തമിഴ്നാട്ടില്‍ ആകെത്തകര്‍ന്ന ജനജീവിതം സാധാരണനിലയിലാകാന്‍ ഇനിയും വൈകും. പലയിടങ്ങളിലും വിവിധ രോഗങ്ങള്‍ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളായി സ്തംഭിച്ചിരിക്കുന്ന പല സേവന മേഖലയിലും പ്രവര്‍ത്തനം സാധരണമട്ടിലാകാന് ഇനിയും ആഴ്ചകളെടുക്കും.
സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കു പുറമേ ആര്‍എസ്എസ് പ്രവര്‍ത്തകരും സേവാ സംഘങ്ങളും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നു. നൂറുകണക്കിന് സ്വയം സേവകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനസേവനം ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍, ഭക്ഷണ വിതരണം, മരുന്നെത്തിക്കല്‍, കുടിവെള്ളമെത്തിക്കല്‍, മെഴുകുതിരി വിതരണം തുടങ്ങിയവ വ്യാപകമായി നടക്കുന്നുണ്ട്. ആസൂത്രിതമായി, മുതിര്‍ന്നവരുടെ മാര്‍ഗ്ഗ ദര്‍ശിത്വത്തില്‍ ബാല സ്വയംസേവകര്‍ വരെ കര്‍മ്മ രംഗത്തുണ്ട്. സര്‍ക്കാര്‍ സഹായങ്ങള്‍ എത്താത്തിടത്തും സ്വയംസേവകര്‍ സഹായത്തിനെത്തി.
പല സ്ഥലങ്ങളിലും പോലീസുകാര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സഹായം തേടുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തിയ തമിഴ്നാട് സര്‍ക്കാര്‍ ആരോഗ്യ സെക്രട്ടറി, കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ആര്‍എസ്എസ് സേവനത്തെ അഭിനന്ദിച്ചുവെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് (ഉത്തര തമിഴ്നാട്) സാംബമൂര്‍ത്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: