കളമശേരി: കടുങ്ങല്ലൂര്‍ മുപ്പത്തടം കീരേപള്ളി കോളനിയില്‍ ബാബുവിന്റെ വീടിനും ബാബുവിന്റെ തൊട്ടുള്ള തറവാട് വീടിനും ഇന്നലെ വൈകുന്നേരം 4 മണിയോടു കൂടി ഉണ്ടായ ഇടിമിന്നലില്‍ കേടു പാടുകള്‍ സംഭവിച്ചത്. ബാബുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീട്ടിലെ ബാത്ത്റൂമിലെ ഫ്ളെഷ് ടാങ്ക് ഇടിമിന്നലിന്റെ ശക്തിയില്‍ തെറിച്ചുപോയി. വീടിന്റെ വയറിങ്ങ് പൂര്‍ണ്ണമായി കത്തി നശിച്ചു. മെയിന്‍ സ്വിച്ച് മീറ്റര്‍, ഫാന്‍, ടിവി, മോട്ടര്‍ തുടങ്ങിയ ഒട്ടു മിക്ക വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു. എന്നാല്‍ ബാബുവിന്റെ സമീപവീടായ തറവാട്ടിലും ഇതു തന്നെയാണ് അവസ്ഥ. സമീപത്ത് ആറോളം വീടുകളുടെ വൈദ്യുതി ഉപകരണങ്ങള്‍ നശിച്ചു. സംഭവ സ്ഥലത്ത് വിവിധ രാഷ്ട്രീയ ജനപ്രതിനിധികളും ഹിന്ദു ഐക്യവേദി കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഭാരവാഹിയായ ഷിബു, ബിജെപി മുപ്പത്തടം ഏരിയ സെക്രട്ടറി അജയന്, ബിജെപി വാര്‍ഡ് കണ് വീനറായ മോഹന്‍ ദാസ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ഏകദേശം 2 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ 2 മാസത്തിനിടെ മുപ്പത്തടത്തില്‍ നാലാം തവണയാണ് ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിക്കുന്നത്. സമീപത്തുള്ള പറമ്പിലെ തെങ്ങ്, കവുങ്ങ്, വാഴ് തുടങ്ങിയവയും നശിച്ചു. വീടിന്റെ ഭിത്തികളിലും വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: