പള്ളുരുത്തി: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ അഞ്ചുപേര്‍ പോലീസിന്റെ പിടിയിലായി. പള്ളുരുത്തിയില്‍ രണ്ടും ആലുവയില്‍ മൂന്നുപേരും പിടിയിലായി. പള്ളുരുത്തി തങ്ങള്‍ നഗറില്‍ സുല്‍ത്താന്‍ വീട്ടില്‍ ഖലീല്‍(19),പള്ളുരുത്തി കുമ്പളങ്ങി വഴി ചോലക്കല്‍ വീട്ടില്‍ നിസാര്‍(45)എന്നിവരെയാണ് പള്ളുരുത്തി എസ്ഐ സാബുജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഖലീലിനെ 240 പാക്കറ്റ് ഹാന്‍സുമായി പള്ളുരുത്തി എസ്ഡിപിവൈ സ്ക്കൂള് പരിസരത്ത് നിന്നും നിസാറിനെ പള്ളുരുത്തി തങ്ങള്‍ നഗറിലെ സ്വകാര്യ സ്ക്കൂളിന് സമീപത്ത് നിന്ന് 32 പാക്കറ്റ് ഹാന്‍സുമായാണ് പിടികൂടിയത്. തമിഴ് നാട്ടില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ മൊത്തമായി വാങ്ങുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പാക്കറ്റിന് അമ്പത് രൂപ നിരക്കിലാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍ക്കുന്നത്.
വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.സിവില്‍ പൊലീസ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍, ദിലീപ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ആലുവ: എടത്തല മെഴുക്കാട്ടില്‍ അഷ്റഫ് (40), കൊടികുത്തുമല നമ്പില്പറമ്പില് ഇസ്മായില്‍ (42), ചൂര്‍ണിക്കര ദാറുസ്സലാം തച്ചവള്ളത്ത് അലി (60) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും കുട്ടികള്ക്കടയിലും പുകയില ഉല്പന്നങ്ങളുടെ ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് എസ്.പി യതീഷ് ചന്ദ്രയുടെ നിര്‍ദേശപ്രകാര പ്രിന്‍സിപ്പല്‍ എസ്ഐ പി.എ. ഫൈസല്‍ നടത്തിയ തെരച്ചിലാണ് പ്രതികള്‍ പിടിയിലായത്. വന്‍തോതില്‍ പുകയില ഉല്പന്നങ്ങള് വിറ്റവരാണ് പ്രതികളെന്ന് എസ്ഐ പറഞ്ഞു. കഴിഞ്ഞ ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അടുത്തുള്ള സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ആലുവ ക്യൂന്മദേഴ്സ് കോളജിന് അടുത്തുള്ള പെട്ടിക്കടയില്‍ നിന്നും, ചൊവ്വര ഐക്കര വീട്ടില്‍ കരീം എന്നയാളുടെ കൈയില്‍ നിന്നും ഹാന്‍സടക്കം പുകയില ഉല്പന്നങ്ങള് പൊലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: