കൊച്ചി: ബെംഗളൂരു ബോംബ്സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടി പ്രതികള്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള അന്വേഷണം പോലീസ് പാതിവഴിയില്‍ ഉപേക്ഷിച്ചു. അന്വേഷണം മദനിയിലേക്ക് നീണ്ടതിനെത്തുടര്ന്നാണിത്.
ബോംബ് സ്ഫോടനക്കേസിലെ ഒരു പ്രതിയായ തടിയന്റവിട നസീര്‍ കൈമാറിയ കത്തുകളുമായി പിടിയിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിനെ കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ഇനി വേണ്ടെന്ന നിലപാടിലാണ് പോലീസ് കസ്റ്റഡിയിലുള്ള ഷഹനാസിനെ രണ്ടുദിവസം ഒരു ഏജന്‍സിയും തിരിഞ്ഞുനോക്കിയിട്ടില്ല.
തടിയന്റവിട നസീര്‍ ഷഹനാസിന് കൈമാറിയ കത്തുകളില്‍ ബോംബ്സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളായിരുന്നു. സ്വാധീനിക്കേണ്ടവരെയും ചുമതലപ്പെടുത്തിയവരെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഷഹനാസിനെ ആദ്യം ചോദ്യംചെയ്തതില്‍നിന്നും നസീറിന്റെ കത്തുകള്‍ മദനിക്ക് വേണ്ടിയുള്ളതാണെന്ന് പോലീസിന് വ്യക്തമായി. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ രക്ഷപ്പെട്ടതുപോലെ മദനി ബെംഗളൂരു ബോംബ്സ്ഫോടനക്കേസില്നിന്നും രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് പോലീസിന് അറിവ് ലഭിച്ചിട്ടുണ്ട്.
സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനാണ് നീക്കം. ഇതിനോടകം മദനിക്കെതിരെ സാക്ഷിപറഞ്ഞ രണ്ട് പേര് കൂറുമാറിക്കഴിഞ്ഞു. തടിയന്റവിട നസീറാകട്ടെ കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുകയാണ്. ബെംഗളൂര് ബോംബ്സ്ഫോടനക്കേസ്, കളമശ്ശേരി ബസ്കത്തിക്കല്‍, കോഴിക്കോട് ബസ്സ്റ്റാന്റ് ംബാംബ്സ്ഫോടനം, കിഴക്കമ്പലത്ത് ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് നസീര്‍. അതുകൊണ്ടുതന്നെ ബെംഗളൂരു സ്േഫാടനക്കേസില്നിന്നും രക്ഷപ്പെട്ടാലും നസീറിന് ജയില്‍മോചിതനാവാന്‍ കഴിയില്ല.
മദനിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന നസീര്‍ കൂട്ടാളി ഷഹനാസിന് കൈമാറിയ കത്തുകള്‍ മദനിക്കുവേണ്ടിയുള്ളതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കേണ്ടവരില് സംസ്ഥാനത്തെ ചില പ്രമുഖരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതൊക്കെയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടെന്ന നിലപാട് പോലീസ് സ്വീകരിച്ചത്.
ഷഹനാസിന്റെ അറസ്റ്റ് ബെംഗളൂരു സ്േഫാടനക്കേസ് അട്ടിമറിക്കാന്‍ നടക്കുന്നതിന്റെ വ്യക്തമായ തെളിവാണ്. കൂടാതെ സാക്ഷികളെ സ്വാധീനിച്ച നസീറിന്റെ സഹോദരന് തസ്ലീമും പോലീസ് പിടിയിലാണ്. പക്ഷെ അന്വേഷണം ഇനി മുന്നോട്ടുകൊണ്ടുപോകേണ്ടന്ന നിലപാടിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: