സ്വന്തം ലേഖകന്‍
വൈക്കം: വൈക്കത്തഷ്ടമിയുടെ കൊടിയേറ്റു ദിവസമായ നാളെ കലാമണ്ഡപത്തില്‍ ചലച്ചിത്ര നടന് ഭരത് സുരേഷ് ഗോപിയും,സ്വരമണ്ഡപത്തില്‍ സംഗീത സംവിധായകന് ആലപ്പി ഋഷികേശും ഭദ്രദീപംതെളിക്കും. പത്താം ഉത്സവ ദിവസം രാത്രി 7 മുതല്‍ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിയും പള്ളിപ്പുറം സുനിലും ചേര്‍ന്ന് ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ അവതരിപ്പിക്കും,പതിനെന്നാം ഉല്‍ത്സവ ദിവസം രാത്രി 7 ന് ചലച്ചിത്ര നടി ആശാ ശരത്തും സംഘവും നാട്യവിസ്മയം അവതരിപ്പിക്കും.അഷ്ടമി ദിവസം രാത്രി 8 പട്ടാഭിരാമപണ്ഡിറ്റ് അവതരിപ്പിക്കുന്ന സംഗീത സദസ്സ് തുടങ്ങിയവയാണ് പ്രധാന പരിപാടി. ഒന്‍പതാം ഉല്‍ത്സവത്തിന് വൈകിട്ട് നടക്കുന്ന കാഴ്ച്ചശ്രീബലിക്ക്് പത്മശ്രീ.പെരുവനം കുട്ടന്മാരാരും സംഘവും മേജര്‍സെറ്റ് പഞ്ചാരിമേളം അവതരിപ്പിക്കും.പത്താം ഉല്‍ത്സവത്തിന് രാത്രി 11 നടക്കുന്ന വലിയവിളക്കിന് തിരുവിഴ ജയശങ്കര്‍ മേളസംയോജനം അവതരിപ്പിക്കും.അഷ്ടമി ദിവസമായ ഡിസംബര്‍ 3 ന് വൈകിട്ട് നടക്കുന്ന ഹിന്ദുമത കണ്വന്ഷന് ജസ്റ്റീസ് പി.എന്‍.രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.ദേവസ്വം മെമ്പര്‍മാരായ പി.കെ.കുമാരന്,അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്,തിരുവാഭരണം കമ്മീഷണര്‍ പി.ആര്.അനിത,ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ്.ജയകുമാര്‍,വൈക്കം ദേവസ്വം അഡ്മിനിസ്ഷ്ട്രറ്റീവ് ഓഫീസര്‍ ഇ.പി.ഗോപീകൃഷ്ണന്,അസി.ദേവസ്വം കമ്മീഷണര്‍ എസ്.രഘുനാഥന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: