കടുത്തുരുത്തി: കടുത്തുരുത്തി-പെരുവ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണപ്പണിശാലയില്‍ മോഷണം നടത്തിയ രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് മൈലാടി രാജീവ് കോളനിയില്‍ സലിംഭായി(60), ബ്രഹ്മമംഗലം മ്യാലില്‍ പാണ്ടിരാജ(44)എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സ്വദേശി അരുണ്സേട്ടിന്റെ സ്വര്ണ്ണപ്പണിശാലയിലാണ് ഇവര്‍ മോഷണം നടത്തിയത്. ബ്രഹ്മമംഗലം ചാലുങ്കല്‍ സ്വര്‍ണ്ണക്കമ്പി വലിക്കുന്ന സ്ഥാപനത്തില്‍ വേസ്റ്റ് മോഷ്ടിച്ച കേസിലാണ് ഇവരെ ആദ്യം പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മോഷണക്കേസുകളിലുള്ള ഇവരുടെ പങ്ക് തെളിഞ്ഞത്. സ്വര്‍ണ്ണപ്പണിയുടെ വേസ്റ്റ് വാരി ഇതില്‍നിന്നുള്ള സ്വര്ണ്ണത്തരികള്ക്ക് വേണ്ടിയാണ് മോഷണം നടത്തുന്നത്.
തലയോലപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ കടുത്തുരുത്തി സിഐ ചോദ്യം ചെയ്തപ്പോളാണ് കടുത്തുരുത്തിയിലെ മോഷണം തെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: