കേരളത്തിലെ ഭൂരിപക്ഷസമൂഹം മതേതര രാഷ്ട്രീയപാര്ട്ടികളിലാണ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സംഘടിത മതസമൂഹങ്ങള്‍ മുസ്ലിം ലീഗിലും കേരളാ കോണ്‍ഗ്രസിലും ചേക്കേറിയിരുന്നു. മതേനേതൃത്വമാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. 1959-ലെ വിമോചനസമരകാലഘട്ടം മുതല്‍ കേരള രാഷ്ട്രീയത്തിന്റെചാലകശക്തിയായി ന്യൂനപക്ഷ സമൂഹങ്ങള്‍ മാറി. മുന്നണി രാഷ്ട്രീയത്തിന്റെവരവോടെ ന്യൂനപക്ഷ രാഷ്ട്രീയം കൂടുതല്‍ ശക്തമായി. ന്യൂനപക്ഷങ്ങള്‍ വോട്ടുബാങ്കായതിനാല്‍ മുന്നണിരാഷ്ട്രീയത്തിന്റെ നിയന്ത്രണം സംഘടിത മതശക്തികള്ക്കുമായി.
മതപരമായി നോക്കിയാല്കേരളത്തില് പ്രധാനമായും മൂന്നു മതവിഭാഗങ്ങളാണുള്ളത്. രാജ്യത്ത് മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കും, സമസ്തമേഖലകളിലും മേല്കോയ്മയുള്ള സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ രംഗത്ത് സംഘടിത ന്യൂനപക്ഷങ്ങള്‍ക്കാണ് പൂര്‍ണമായ മേല്‍ക്കോയ്മ. കാരണം, ഭൂരിപക്ഷ സമൂഹം മതേതരത്വം മുറുകെപിടിച്ച് കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ അണിനിരന്നു.
അതുകൊണ്ടുതന്നെകേരളം രൂപീകരിച്ച് എതാണ്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടു ഒരു ഹിന്ദുപാര്‍ട്ടി പ്രതിനിധിപോലും കേരള നിയമസഭയിലേക്ക് കടന്നുവന്നില്ല. ജാതിപാര്ട്ടികള്ക്കും നിലനില്ക്കാന് കഴിഞ്ഞില്ല. എന്നാല്‍ 1930 കള്‍ മുതല്‍ കേരളത്തില്‍ മുസ്ലിംലീഗ് ശക്തമാണ്. സ്റ്റേറ്റ്കോണ്ഗ്രസ്സ് രൂപികരിച്ചതു മുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തിനാണ് നേതൃത്വം ലഭിച്ചത്. പില്ക്കാലത്ത് വിവിധ കേരളാ കോണ്‍ഗ്രസുകള്‍ രൂപികരിച്ചത് ക്രിസ്തീയ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്.ഒപ്പം മതേതര രാഷ്ട്രിയപാര്ട്ടികളിലും ന്യൂനപക്ഷക്കാര്ക്കാണ് നേതൃത്വം.
സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഹിന്ദുക്കള്‍ക്കാണ് കേരളത്തില്‍ എല്ലാ മേഖലകളിലും മുന്‍തൂക്കമുണ്ടായിരുന്നത്. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ ഉണ്ടെങ്കിലും നവോത്ഥാന പ്രക്രിയയിലൂടെ ഹിന്ദുക്കള്‍ പുരോഗമന ചിന്താധാരയിലേക്ക് കടന്നുവന്നു. കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശക്തമായത് ഹിന്ദുസമൂഹത്തിന്റെ വിശാല മതേതര കാഴ്ചപ്പാടിലാണ്. നിര്‍ഭാഗ്യവശാല്‍ വോട്ട്ബാങ്കുകളുള്ള സമൂഹംനിര്ണായക ശക്തിയായി. മതപരമായി വീതംവയ്ക്കുന്ന രാഷ്ട്രീയത്തിനു തുടക്കംകുറിച്ചു. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും അവര്‍ കീഴടക്കി. ഭൂപരിഷ്കരണനിയമം പോലും ന്യൂനപക്ഷങ്ങള്‍ക്ക് ബാധകമായില്ല. വ്യവസായവും വാണിജ്യവും സമൂഹ്യക്ഷേമവും ഒക്കെ ന്യൂനപക്ഷതാല്പര്യക്കാര്ക്കായി മാറ്റിവയിക്കപ്പെട്ടു. ‘ഹിന്ദുസമൂഹം ഇതൊക്കെ കണ്ടിട്ടും വിശാല മതേതരത്വം പറഞ്ഞ് മതേതരരാഷ്ട്രീയത്തിന് ശക്തിപകരാന്‍ രക്തസാക്ഷികള്വരെയായി. മാപ്പിളകലാപത്തിലും പുന്നപ്രവയലാറിലും കയ്യൂരിലും കരിവെള്ളൂരിലും പില്ക്കാലത്തെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലും ഭീകരാക്രമണത്തില്‍പ്പെട്ട മാറാടിലും ഒക്കെ ഹിന്ദുക്കള്‍ മാത്രമാണ് രക്തസാക്ഷികള്‍.
ഇരകളായിട്ടും ദേശീയ മതേതര വിപ്ലവപാര്‍ട്ടികള്‍ക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്തു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മുഴുവന്‍ മാറിചിന്തിച്ചിട്ടും കേരളത്തിലെഹിന്ദുസമൂഹം ഇടതു-വലതുപാര്ട്ടികള്ക്ക് ബദലായി ചിന്തിക്കാന്‍ പോലും തയ്യാറായില്ല. കാരണം അങ്ങനെപോയാല് മതേതരത്വം”സംരക്ഷിക്കാന്‍ കഴിയില്ല എന്ന് ഹിന്ദുവിനെ പഠിപ്പിച്ചു. അത് അവര്‍ വിശ്വസിച്ചു . എന്നാല്‍ ഇതേസമയം 1967 മുതല്‍ മാറിമാറി അധികാരത്തില്‍ വന്ന മുന്നണിരാഷ്ട്രീയത്തില്‍ സംഘടിതമതശക്തികള്‍ വിവിധ രാഷ്ട്രീയ രൂപങ്ങളിലൂടെ വമ്പിച്ച പുരോഗതി വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായിക, വാണിജ്യ, കാര്‍ഷിക, സാമ്പത്തിക മേഖലകളിലും പ്രവാസി മേഖലകളിലും നേടി. മതേതര-വിപ്ലവ രാഷ്ട്രീയക്കാര്‍ കെട്ടി എഴുന്നള്ളിക്കുന്ന രക്തസാക്ഷി സ്തൂപങ്ങളില്സംഘടിത ന്യൂനപക്ഷത്തിന് പങ്കില്ല. അവര്‍ പ്രയോഗികരാഷ്ട്രീയത്തിന്റെ വക്താക്കളായി. കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനു ന്യൂനപക്ഷ വോട്ട് ബാങ്കിനെ തടയാനായില്ല. കേരളത്തിലെസംഘടിത ന്യൂനപക്ഷം സമസ്തമേഖലകളിലും ആധിപത്യവും ഭൗതിക പുരോഗതിയും രാഷ്ട്രീയ ഇച്ഛാശക്തിയും നേടിയപ്പോള്‍ മതേതരത്വം” പറഞ്ഞ് എല്ലാം നഷ്ടപ്പെട്ടവനായി ഹിന്ദുമാറി. ഈ സാഹചര്യത്തില്‍ ഇടതിനും വലതിനും ബദലായി ചിന്തിച്ചാല്‍ മതേതരത്വം നഷ്ടമാകുമെന്ന ധാരണയാണ് മാറ്റേണ്ടത്. ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവര്ക്കും സമത്വവും ഒരുപോലെ വികസനവും ഉണ്ടാവണം.
സമത്വമുന്നേറ്റയാത്ര ‘ഭൂരിപക്ഷ ഹിന്ദുസമൂഹത്തിന് എന്തെങ്കിലും പ്രത്യേക ആനുകൂല്യം നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ല. വേണ്ടത് സമത്വവും തുല്യനീതിയും പരിഗണനയുമാണ്. ഇടതുമുന്നണിക്കും വലതുമുന്നണിക്കും അതിനുകഴിയില്ല എന്ന് ഉറപ്പായതിനാലാണ് ഒരു മൂന്നാം ബദല്‍ രാഷ്ട്രീയം നാം തേടുന്നത്. വിവേചനരഹിതമായ ഭരണകൂടം ഉണ്ടാവണം. കേരള വികസനം എന്നാല്‍ ചില ജില്ലകളുടെ വികസനമാകരുത്. മതേതര ജനാധിപത്യ ‘ഭരണക്രമത്തില്‍ മതം ‘ഭരണാധികാരികളെ നിയന്ത്രിക്കുന്നതാകരുത്. ശരിയായ മതേതരത്വത്തിലേക്ക് കേരളത്തെ നയിക്കാനാണ് സമത്വമുന്നേറ്റയാത്ര.
നാം ഹിന്ദുസമൂഹത്തോട് ചോദിക്കുന്ന ചോദ്യമിതാണ്, മതരഹിത മനോഭാവവും മതേതരത്വവും, മതേതര രാഷ്ട്രീയാഭിമുഖ്യവും ഹിന്ദുക്കളുടെ ഭൗതിക പുരോഗതിക്ക് എത്രമാത്രം ഗുണകരമായി? മറ്റൊന്ന് സംഘടിത ന്യൂനപക്ഷം ഒരു വോട്ടുബാങ്ക് ആയതുകൊണ്ടാണല്ലൊ ‘ഭൗതികമായും മതപരമായും ശക്തമാകാന്‍ കഴിഞ്ഞത്. മതം, ന്യൂനപക്ഷങ്ങളുടെ വികസനത്തിന് വിലങ്ങുതടിയായില്ല ,മറിച്ച് കരുത്തുപകരുകയാണ് ചെയ്യുന്നത്. എന്നാല്‍ കപടമതേതരത്വം ഹിന്ദുവിന്റെ സമഗ്രപുരോഗതിയെ തടഞ്ഞു. ഈ അവസ്ഥ മാറണം.ശരിയായ മതേതരത്വം പുലരാന്ഒരു മൂന്നാം ബദല്‍ രൂപംകൊള്ളണം. സമത്വ മുന്നേറ്റയാത്ര ലക്ഷ്യമിടുന്ന കേരള പുനഃസൃഷ്ടിക്ക് ഇത് അനിവാര്യമാണ്.
ഹിന്ദു സമൂഹം ജനസംഖ്യാപരമായി കുറഞ്ഞു
നമ്മുടെ രാജ്യത്ത് വന്യജീവികള്‍ കുറയുന്നതുപോലും അന്വേഷിച്ച് നടപടികള്‍ എടുക്കാന്‍ നിയമമുണ്ട്. നിരവധി വനസംരക്ഷണ നിയമങ്ങള്‍ അതിനായിട്ടുണ്ട്. എന്നാല്‍ ചില ജനവിഭാഗങ്ങള്‍ കുറയുന്നത് പഠിക്കാന്‍ സംവിധാനമില്ല. 1901-ലെ സെന്‍സസ് പ്രകാരം ഇന്നത്തെ കേരളത്തില്‍ 68.36 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. 17.28 ശതമാനം മുസ്ലിങ്ങളും 13.82 ശതമാനം ക്രസ്ത്യാനികളുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന 1951- ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ 60.59 ശതമാനം, മുസ്ലിം 17.5 ശതമാനം, ക്രിസ്ത്യാനികള്‍ 17.64 ശതമാനംഎന്ന നിലയിലായി. എന്നാല്‍ 2011-ലെ സെന്‍സസ് പ്രകാരം ഹിന്ദുക്കള്‍ 54.2 ശതമാനവും, മുസ്ലിം26.7 ശതമാനവും, കൃസ്ത്യാനികള്‍ 19.1 ശതമാനവുമാണ്. ചുരുക്കത്തില്‍ ഒരു നൂറ്റാണ്ടുകൊണ്ട് ഹിന്ദു ജനസംഖ്യ 68.36-ല്‍ നിന്ന് 54.2 ശതമാനമായി കുറഞ്ഞു. അതായത് 14.6 ശതമാനം കുറഞ്ഞു. മുസ്ലിം സമൂഹം 17.28ല്‍നിന്ന് 26.7 ലേക്ക് ഉയര്‍ന്നു. അതായത് മുസ്ലിങ്ങള്‍ 9.42 ശതമാനം വളര്‍ന്നു. ക്രിസ്ത്യാനികള്‍ 13.82ല്‍നിന്ന് 19.1 ലേക്ക് ഉയര്‍ന്ന് 5.28 ശതമാനം കൂടി. സെന്‍സസില്‍ കാണുന്ന ഹിന്ദുക്കളില്‍ വലിയൊരു ശതമാനംമതപരിവര്ത്തനം നടത്തിയിട്ടും സംവരണ പരിഗണനയ്ക്ക് വേണ്ടിഅത് രേഖപ്പെടുത്താത്തതാണെന്ന സത്യംകൂടെ തിരിച്ചറിയണം. അതുകൊണ്ടാണ് സിപിഐയുടെനേതാവ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായത് വിളിച്ചുപറഞ്ഞത്.
പാവപ്പെട്ട ഹിന്ദുവിനെ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് മിഷനറിമാര്‍ മതം മാറ്റിയത്. എന്നാല്‍ മതംമാറിയ ഹിന്ദു വഞ്ചിക്കപ്പെട്ടു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് മഹാകവി കുമാരനാശാന് മതപരിവര്‍ത്തനരസവാദം എഴുതിയത്. മിഷനറിമാരുടെ വഞ്ചനയില്‍ നിന്ന് ജനലക്ഷങ്ങളെ, വിശേഷിച്ച് തെക്കന്‍ തിരുവിതാംകൂറിലെ പിന്നോക്കവിഭാഗങ്ങളെ തടഞ്ഞുനിര്‍ത്തിയത് എസ്എന്‍ഡിപി യോഗവും സാധുജനപരിപാലന യോഗവുമാണ്. എന്നാല്‍ പില്ക്കാലത്ത് സര്‍ക്കാര്‍ മോഹന വാഗ്ദാനങ്ങള്‍ നല്കി കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിച്ചു. ഒരു പ്ലാസ്റ്റിക്ക് ബക്കറ്റിനുവേണ്ടിആശുപത്രിയില് പോയി ആസൂത്രണത്തിന് വിധേയനാവാന്‍പോലും ഹിന്ദുക്കള്‍ ക്യൂ നിന്നു. സര്‍ക്കാര്‍ ”മൂന്ന് കുട്ടികള്‍ ആകാം” എന്ന് പറഞ്ഞപ്പോള്‍ ഹിന്ദുദമ്പതിമാര് രണ്ടില്‍ അവസാനിപ്പിച്ചു. പില്ക്കാലത്ത് സര്‍ക്കാര്‍“”രണ്ടു മതി””എന്ന് പറഞ്ഞപ്പോള്‍ പല ഹിന്ദുദമ്പതിമാരും ഒന്നില്‍ നിര്‍ത്തി. സര്‍ക്കാര്‍ ”ഒന്നുമതി ” എന്നു പറഞ്ഞപ്പോള്‍ ചിലര്‍ മക്കള്‍ ഒന്നും വേണ്ട എന്നുവച്ചു, ചില വിപ്ലവപാര്‍ട്ടി നേതാക്കള്‍ ഇതിന് വഴികാട്ടികളുമായി.
പാക്കിസ്ഥാനും ബംഗ്ലാദേശും കഴിഞ്ഞാല്‍ 1951-ന് ശേഷം ഹിന്ദുക്കള്‍ ജനസംഖ്യാപരമായി ഇത്രയുമധികം കുറഞ്ഞ ഒരു പ്രദേശവും തെക്കനേഷ്യയില്‍ ഇല്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ നിയമസഭാ മണ്ഡലപുനഃസംഘടനയില് മലബാറില്‍ ആറ് മണ്ഡലങ്ങളും, വിശേഷിച്ച് മലപ്പുറം ജില്ലയില്‍ നാലു മണ്ഡലങ്ങള്‍ കൂടിയത് ശ്രദ്ധേയമാകുന്നത്. അതേസമയം തിരു-കൊച്ചി ഭാഗത്ത് ആറ് മണ്ഡലങ്ങള്‍ കുറഞ്ഞു. ഈ സാഹചര്യത്തില്‍ വളരെ വേഗം സ്വന്തം നാട്ടില്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന ഹിന്ദുസമൂഹത്തിന്റെ സംരക്ഷണത്തിന് നടപടികള്‍ ഉണ്ടാവണം. ഹിന്ദുക്കള്‍ കേരളത്തില്‍ ന്യൂനപക്ഷമായാലും, ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് യോഗ്യത ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യംകൂടെ മതേതര രാഷ്ട്രീയക്കാര്‍ ഓര്‍ക്കണം. സമത്വ മുന്നേറ്റയാത്ര ഈ യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുകയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെയുള്ള പരിഗണനയാണ് വേണ്ടത്.
ഹിന്ദു സമൂഹംസമ്പത്തികമായി തകര്‍ന്നു
സാമ്പത്തികമായ തകര്‍ച്ച സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ ഹിന്ദുക്കളെ ഒരുപോലെ ബാധിച്ചിട്ടുണ്ട്. സവര്‍ണ്ണ ജന്മിമുതല് പരമ്പരാഗത കൈതൊഴില് ചെയ്യുന്നഅവര്ണ്ണര്വരെ പട്ടിണിയിലായി. കമ്പോളസംസ്കാരവും വാണിജ്യമേഖലയുടെവളര്ച്ചയും, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കടന്നുവരവും ഗള്‍ഫ്പണത്തിന്റെ ഒഴുക്കും നാണ്യവിള കൃഷിയുടെ വ്യാപ്തിയും സംസ്ഥാനത്തെ ന്യൂനപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി. എന്നാല്‍ ഈ രംഗത്തെല്ലാം ഹിന്ദുക്കള്‍ പിന്നിലായി. ഹിന്ദുക്കളിലെ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം വ്യവസായ സംരഭകരെ തകര്‍ക്കാനാണ് സഹായിച്ചത്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാതെയായത് ഇടതുപക്ഷ ആഭിമുഖ്യംകൊണ്ടാണ്.
മുകളില്‍ സൂചിപ്പിച്ചതുപോലെ ‘ഭൂപരിഷ്കരണത്തിന്റെഗുണഭോക്താക്കാളാകാന് ഹിന്ദുവിന് കഴിഞ്ഞില്ല. മാത്രമല്ല ഹിന്ദുവിന് മേല്‍ക്കോയ്മയുണ്ടായിരുന്ന പരമ്പരാഗത കാര്‍ഷിക മേഖല തകര്‍ന്നു, എന്നാല്‍ കുടിയേറ്റവും ‘ഭൂപരിഷ്കരണവും ന്യൂനപക്ഷങ്ങള്‍ക്ക് സഹാകമായി.തോട്ടവിള കൃഷിചെയ്ത ഭൂമിയെ ഭൂപരിഷ്ക്കരണത്തിന്റെപരിധിയില്നിന്ന് തന്നെ ഒഴിവാക്കി. പില്ക്കാലത്ത് കുടിയേറ്റ‘ഭൂമിക്ക് പട്ടയം നല്കിയപ്പോള് തൊണ്ണൂറുശതമാനവും ഒരു പ്രത്യേക വിഭാഗത്തിന് നല്കിയതും എടുത്തുപറയേണ്ടതാണ്. പരമ്പരാഗത കാര്‍ഷികമേഖല തകര്‍ന്നതോടെ ഹിന്ദുവിന്റെ സാമ്പത്തിക വളര്‍ച്ച ഇല്ലാതായി. നാണ്യവിള കൃഷിചെയ്യുന്നവരില്‍ ഹിന്ദുക്കള്‍ കുറവാണ്. റബ്ബറും മറ്റു നാണ്യവിളകളും പ്രത്യേക മതവിഭാഗത്തിന്റെകരങ്ങളിലായി. മാത്രമല്ല പരമ്പരാഗത കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചതുമില്ല. സാങ്കേതിക വിദ്യാഭ്യാസവും ഗള്‍ഫിലെ അവസരങ്ങളും വന്നതോടെ സംസ്ഥാനത്തെ ന്യൂനപക്ഷവിഭാഗങ്ങള്‍ മുമ്പിലായി. ഗള്‍ഫ് നാട്ടിലേയും മറ്റു വിദേശരാജ്യങ്ങളിലേയും അവസരങ്ങള്തേടിപ്പോയവരില് എണ്പതു ശതമാനവും മതന്യൂനപക്ഷങ്ങളാണ്. സര്‍ക്കാര്‍ സര്‍വ്വീസിനെ മാത്രം അശ്രയിച്ച്, സോഷ്യലിസ്റ്റ് സ്വപ്നങ്ങള്‍ കണ്ട ഹിന്ദുക്കള്‍ പൂര്‍ണമായും പാപ്പരായി. ‘ഇടതുപക്ഷ പുരോഗമന’ രാഷ്്ട്രീയമാണ് ഹിന്ദുസമൂഹത്തെ ഈ അവസ്ഥയില്‍കൊണ്ടെത്തിച്ചത്.
ഇന്നത്തെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണമായും നിയന്ത്രിക്കുന്നത് സംഘടിത ന്യൂനപക്ഷവിഭാഗങ്ങളാണ്. വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, കൃഷി(നാണ്യവിളകള്‍), ആരോഗ്യം, സര്‍വ്വീസ് മേഖല, ചെറുകിട ബാങ്കിംഗ്, ടൂറിസം, പ്രവാസി മേഖല തുടങ്ങിയ എല്ലാമണ്ഡലങ്ങളിലും ആധിപത്യം ഉറപ്പിച്ച സംഘടിത മതസമൂഹങ്ങള്‍ രാഷ്ട്രീയ അധികാരംകൂടെ ആയപ്പോള്‍ ആധിപത്യം പൂര്‍ണമാക്കി. വിദ്യാഭ്യാസമേഖലയെയും ആരോഗ്യ മേഖലയെയും കച്ചവടവല്‍ക്കരിച്ച് വ്യവസായമാക്കി മാറ്റി സമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയുക്തമാക്കാനും അവര്‍ക്ക് കഴിഞ്ഞു. ഈ മേഖലകളിലെല്ലാം തൊഴിലാളികളായി മാത്രമാണ് ഹിന്ദുക്കള്‍ ഉള്ളത്.
ഈ പശ്ചാത്തലത്തില്‍ ഹിന്ദുസമൂഹം ആത്മവിമര്‍ശനം നടത്തി, വികസനത്തിന്റെ പാതയില്‍ വരണം. അവസരങ്ങളെ ഉപയോഗിക്കുന്നതിനുള്ള കഴിവും ആര്‍ജ്ജിക്കേണ്ടതുണ്ട്. സമത്വമുന്നേറ്റയാത്ര മുന്നില്‍വയ്ക്കുന്ന കേരള പുനര്‍നിര്‍മ്മാണത്തിന് ‘ഭൂരിപക്ഷ സമൂഹത്തെ പ്രാപ്തമാക്കുക എന്ന ലക്ഷ്യമാണുള്ളത്.
രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ‘ഭൂരിപക്ഷസമുദായത്തിന്റെ തകര്‍ച്ച മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എ.കെ. ആന്റണിയും ചൂണ്ടിക്കാണിച്ചിരുന്നു.
ഹിന്ദു സമൂഹത്തിന്റെ ‘ഭൗതികമായ തകര്‍ച്ചയും, അതിന് കാരണമായ കേരളത്തിന്റെ രാഷ്ട്രിയ സാഹചര്യവും, സംഘടിത വോട്ടുബാങ്കുള്ളതിനാല്മുസ്ലിം-കൃസ്ത്യന്‍ രാഷ്ട്രീയംമേല്ക്കോയ്മ നേടിയതും ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി കോട്ടയത്തെ ഒരു പരിപാടിയില്‍ 2003, ജൂലൈ, 13-ന് പ്രസ്താവിക്കുകയുണ്ടായി. ശ്രദ്ധേയമായ വസ്തുത അതിനെതുടര്‍ന്നുണ്ടായ വിവാദത്തില്‍ എ.കെ. ആന്റണിക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ആന്റണി ഇങ്ങനെ പറഞ്ഞു: ”കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം സംഘടിതശക്തി ഉപയോഗിച്ചുകൊണ്ട് ഗവണ്മെന്റില് നിന്നും കൂടുതല്‍ ആനുകൂല്യം നേടുന്നു, കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതരസമുദായങ്ങള്ക്കുണ്ട്.
ആ അക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലനില്ക്കുന്നു എന്ന സത്യം ആരും വിസ്മരിക്കരുത്.അതോടൊപ്പംതന്നെ ഗള്‍ഫിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റവും, അമേരിക്ക, യൂറോപ്പ് ഇവിടെയൊക്കെയുള്ള കുടിയേറ്റത്തിന്റെ ആനൂകൂല്യങ്ങള്‍ കുടുതലുണ്ടായത്,കുടുതല്‍ കിട്ടിയത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കാണ്. അതുണ്ടാക്കിയ സാമ്പത്തികാസമത്വം കേരളത്തിന്റെ നാട്ടിന്‍പുറങ്ങളിലുണ്ട്, കേരളത്തിന്റെ പട്ടണങ്ങളിലുണ്ട്.ഈ യാഥാര്‍ത്ഥ്യം കാണാതിരുന്നിട്ട് കാര്യമില്ല. ഇതിന്റെഒരു കൂട്ടത്തിലാണ് രാഷ്ട്രീയമായിട്ടുള്ള പല ശക്തികളുടെമുതലെടുപ്പുകള്. ഇതെല്ലാം കാണാന്ഇവിടുത്തെ ന്യൂനപക്ഷനേതാക്കള്‍ തയ്യാറകണം. സംഘടിത ശക്തിഉണ്ടെന്നതിന്റെപേരില് ഗവണ്മെന്റിനെകൊണ്ട് എന്തും ചെയ്തു കളയാം എന്ന നിലപാട്ന്യൂനപക്ഷങ്ങള്ക്ക് ശരിയെല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തിന്റെരാഷ്ട്രീയരംഗത്തും ‘ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്, ആ സത്യം കാണുന്നവനാണ് ഞാന്‍” (മാതൃഭൂമി, ജൂലൈ 14, 2013).
സമത്വമുന്നേറ്റയാത്ര അനിവാര്യമായതു ഭൂരിപക്ഷസമൂഹം നേരിടുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ജനാഭിപ്രായം ഉയര്‍ത്താനാണ്. മുഖ്യമന്ത്രിയായിരുന്ന ഒരാള്‍, അതും ന്യൂനപക്ഷത്തില്‍പ്പെട്ട ഒരാള്‍ ഹിന്ദുവിന്റെ പ്രശനങ്ങളും ന്യൂനപക്ഷ സമ്മര്‍ദ്ദ രാഷ്ട്രീയവും ചുണ്ടിക്കാണിച്ചിട്ടും കേരളം ‘ഭരിച്ച ഇടതു-വലതു മുന്നണികള്‍ ഒന്നും ചെയ്തിട്ടില്ല. ഭൂരിപക്ഷ സമൂഹത്തിന്റെ അവസ്ഥ എ.കെ.ആന്റണി ചൂണ്ടിക്കാണിച്ചതിലും പരിതാപകരമാണ്. സിപിഐ നേതാവ് കാനം രാജേന്ദ്രന്ഉയര്ത്തികാണിച്ച വിഷയങ്ങളും ചര്‍ച്ചചെയ്യപ്പെടണം.
(അടുത്തത്: പരമ്പരാഗത
തൊഴിലുകാര്‍ക്ക് പാക്കേജ് വേണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: