തിരുവനന്തപുരം: കടുത്ത ഹിന്ദുവിരുദ്ധ നിലപാടുകളുമായി കെഎസ്ആര്‍ടിസി. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കലിലേക്കും അവിടെ നിന്ന് പമ്പയിലേക്കും നടത്തുന്ന സര്‍വീസുകളില്‍ ശരണം വിളിക്കരുതെന്ന നിര്‍ദ്ദേശമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ഏറ്റവും പുതുതായി പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷവും ശരണം വിളിക്കും ബസ്സുകളില്‍ ധര്‍മശാസ്താവിന്റെ ചിത്രങ്ങള്‍ വയ്ക്കുന്നതിനും ചന്ദനം പൂശുന്നതിനും ഡിപ്പോകളില്‍ വിളക്കു കൊളുത്തുന്നതിനും എതിരെ കെഎസ്ആര്‍ടിസി നിലപാടെടുത്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പന്മാരുള്പ്പെടെയുള്ളവര്ക്ക് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന ആക്ഷേപം ശക്തമാണ്.
കെഎസ്ആര്‍ടിസിയിലെ ഒരുവിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: