അടിമാലി: ജില്ലാ ആസ്ഥാനത്തിനു മൂക്കിന് താഴെയും പാല്‍ക്കുളം മേട്ടിലും ആസൂത്രിതമായി മത-മാഫിയസംഘം അനധികൃതമായി കയ്യേറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ പാല്‍ക്കുളം മേട്ടില്‍ വാള്‍കുരിശ് നാട്ടി അവകാശം സ്ഥാപിച്ച് കയ്യേറ്റം നടന്നു. മൃഗങ്ങള്‍ക്ക് മുറിവേല്ക്കും വിധം വാര്ക്കുരിശ് സ്ഥാപിച്ചത് ഹിന്ദുഐക്യവേദിയാണ് പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രതിഷേധം ശക്തമായപ്പോള്‍ വാള്‍ക്കുരിശ് എടുത്ത് നീക്കി. എന്നാല്‍ പ്രദേശത്ത് സ്ഥാപിച്ചിരുന്ന മറ്റ് കുരിശുകള്‍ ഇപ്പോഴും അതേ സ്ഥലത്ത് തുടരുകയാണ്.
്ഇടുക്കി-കഞ്ഞിക്കുഴി വാഴത്തോപ്പ് പഞ്ചായത്തുകള്‍ക്ക് പരിധിയില്‍ വരുന്ന പ്രകൃതിരമണീയമായ പ്രദേശം കൈവശപ്പെടുത്തി മതമേധാവിത്വം സ്ഥാപിക്കാനുള്ള കുതന്ത്ര ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. മതമേലദ്ധ്യക്ഷന്മാരുടെയും ഭരണ നേതൃത്വത്തിന്റെയും ചില ജനപ്രതിനിധികളുടെയും അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് കൈവശപ്പെടുത്തലും നിര്‍മ്മാണ പ്രവര്ത്ത
നങ്ങളും തകൃതിയായി നടക്കുന്നത്. വിശ്വാസത്തിന്റെ മറവില്‍ പ്രത്യേക മത വിശ്വാസികളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഭൂമാഫിയകള്‍ മത വിശ്വാസത്തിന്റെ മറവില്‍ ഭൂമി വെട്ടിപിടിക്കുന്നു. ഏകദേശം 16 ഏക്കറോളം ഭൂമിയാണ് 2 വര്‍ഷക്കാലമായി കൈവശപ്പെടുത്തുകയും റിസോര്‍ട്ട് നിര്‍മ്മാണ ലക്ഷ്യത്തിനായി നിരവധി കെട്ടിടങ്ങളും പണിതുയര്‍ത്തുകയും ചെയ്തു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 11 കെ വി ലൈന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താല്‍ക്കാലികമായി നിര്‍മ്മിച്ച ആല്‍പ്പാറ-വാല്ക്കുളംമേട് റോഡ് ഗൂഡലക്ഷ്യത്തോടെ പഞ്ചായത്ത് ഫണ്ടുകള്‍ ഘട്ടംഘട്ടമായി വിനിയോഗിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ഇതുവഴിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങക്കുള്ള അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നത്. മൂന്ന് കിലോമീറ്ററോളം റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേടിന്റെ നെറുകയില്‍ ആധുനിക രീതിയില്‍ ടൈലുകള്പതിച്ച് വാള്‍ക്കുരിശ് സ്ഥാപിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ -റിപ്പോര്‍ട്ടിന്റെ മറവില്‍ തക്കസമയത്ത് ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ ഇതുവഴി കടത്തുന്നുണ്ട്. ഈ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഹിന്ദുഐക്യവേദി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന കാട്ടി സംസ്ഥാന വനംവകുപ്പ് മേധാവിക്ക് കേന്ദ്ര സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറിയിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്പ്പെത്തിയിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസിലുള്ള കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഈ കയ്യേറ്റങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. വനംകയ്യേറ്റങ്ങള്ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹിന്ദുഐക്യവേദി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: