ചങ്ങനാശേരി: നോട്ടിരട്ടിപ്പുകേസിലെ പ്രതിയായ കൊല്ലം കാരിക്കോട് സ്വദേശി തിരുവാതിരയില്‍ സന്തോഷ്കുമാറിനെ(41) ചങ്ങനാശേരി ഷാഡോ പോലീസ് സംഘം പിടികൂടി. ചങ്ങനാശേരി സ്വദേശി സന്തോഷ് ഉമ്മനെ(അലക്സ്)പരിചയപ്പെട്ട് ഒന്നരലക്ഷം രൂപ നല്കിയാല് അഞ്ചുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് അഞ്ചുദിവസം മുമ്പ് പന്തളത്തെ ലോഡ്ജിലേയ്ക്ക് വിളിച്ചുവരുത്തി.നോട്ടിന്റെ ആകൃതിയിലുള്ള കറുത്തപേപ്പര്‍ കാണിച്ച് ഇത് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എത്തിച്ച രൂപയാണെന്ന് ധരിപ്പിച്ചു.പോലീസ് പിടിക്കാതിരിക്കാന്‍ കറുപ്പിച്ചതാണെന്നും പറഞ്ഞു. സന്തോഷ്കുമാര്‍ ഒരു ബക്കറ്റില്‍ വെള്ളം നിറച്ച് കറുത്തപേപ്പര്‍ മുക്കിയപ്പോള്‍ ഒറിജിനല്‍ നോട്ടായി മാറി. സാമ്പിളായി കുറച്ചു കറുത്തപേപ്പര്‍ അലക്സിനെ കാണിച്ച് വെള്ളത്തില്‍ മുക്കി ഒറിജിനല്‍ നോട്ടാക്കുകയും ചെയ്തു.ഇവ അലക്സിന് കൊടുത്തു വിട്ടു. മുന്‍കൂറായി 5000 രൂപ വാങ്ങി.ഷാഡോ പോലീസിന് അല്കസ് വിവരം കൈമാറി.തുടര്‍ന്ന് അലക്സിനെകൊണ്ട് സന്തോഷിനെ വിളിച്ചു ചങ്ങനാശേരിയില്‍ വരാന്‍ ആവശ്യപ്പെട്ടു.ചങ്ങനാശേരിയില്‍ വരാനാവില്ലെന്നും പന്തളത്തു വന്നു വിളിച്ചാല്‍ വരാമെന്നും പറഞ്ഞു.അലക്സിനെയും കൂട്ടി പന്തളത്തെത്തിയ ഷാഡോപോലീസ് ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി പറയുന്നതിങ്ങനെ: 10 വര്‍ഷം മുമ്പ് തമിഴ്‍നാട്സ്വദേശികള്‍ ഇയാളെ തട്ടിപ്പിനിരയാക്കി 4 ലക്ഷം രൂപ തട്ടിയെടുത്തു.തുടര്‍ന്നാണ് ഇയാള്‍ ഇതേ മാര്‍ഗം ഉപയോഗിച്ച് പലരെയും തട്ടിപ്പിനിരയാക്കിയത്. ആരും ഇതുവരെ പോലീസില്‍ പരാതിപറയാതിരുന്നതാണ് സന്തോഷിന് തുണയായത്. പണം ഇരട്ടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പറഞ്ഞുറപ്പിച്ച് സ്ഥലത്ത് എത്തും മുമ്പ് ഒറിജിനല്‍ നോട്ടുകളില്‍ പശതേച്ച് അതില്‍ ”അയഡിന്‍ റ്റിന്ജര്” എന്ന മരുന്നുപുരട്ടുമ്പോള്‍ ആനോട്ട് കറുത്തകടലാസ് കഷ്ണമായി മാറും. ഇത് ഉണക്കിയെടുത്ത്് കൈയ്യില്‍ സൂക്ഷിക്കും. പാകിസ്ഥാനില്‍നിന്ന് എത്തിച്ച നോട്ടാണെന്നു പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ ബക്കറ്റില്‍ വെള്ളം നിറച്ച് അതില്‍ ഹൈപ്പോ കലക്കി അതില്‍ കറുത്തപേപ്പര്‍ മുക്കുമ്പോള്‍ കറുപ്പുമാറി ഒറിജിനല്‍ നോട്ടായി മാറും.ഇതുകാണിച്ച് ആള്‍ക്കാരില്‍ വിശ്വാസമുണ്ടാക്കി അഡ്വാന്‍സ് പണം തട്ടിയെടുക്കുകയായിരുന്നു. സന്തോഷ്കുമാറിനെ പിടികൂടിയ സമയം ഇയാളുടെ കൈയ്യില്‍ നിന്നും ഐഡില്‍ റ്റിന്ജര് മുക്കിയ അഞ്ചു കറുത്തനോട്ടുകളും ഇതിനായുള്ള അയഡിന്‍ റ്റിന്ജറും, പശയും,ഹൈപ്പോയും കണ്ടെടുക്കുകയും ചെയ്തു. ജില്ലാപോലീസ് മേധാവി സതീഷ്ബിനോ, ചങ്ങനാശേരി ഡി.വൈ.എസ്. പി കെ. ശ്രീകുമാര്‍,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എ. നിഷാദ്മോന്, എസ്.ഐ ജെര്‍ലിന്‍ വി. സ്കറിയ, എ.എസ്. ഐ രാജീവ്, ഷാഡോ പോലീസ് അംഗങ്ങളായ കെ. കെ. റെജി, പ്രദീപ്ലാല്‍, ്േറ്റാംവര്ഗീസ്, സിബിച്ചന് ജോസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: