സ്വന്തം ലേഖകന്‍
കോട്ടയം: റെയില്‍വേ സ്റ്റേഷനിലെ ശബരിമല തീര്‍ത്ഥാടന കാലത്തെ പ്രത്യേക സേവനത്തിനായെത്തിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കിയില്ലെന്ന് പരാതി. ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടില്ല. ബാഗുകളും മറ്റ് ലഗേജുകളും ഇപ്പോഴും ആര്‍പിഎഫ് സ്റ്റേഷനില്‍തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആര്‍പിഎഫുകാരുടെ താമസത്തിനുള്ള ക്വാര്‍ട്ടേഴ്സുകള്‍ തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി കണക്ഷന് ഇല്ലാതിരുന്നതുകൊണ്ടാണ് താമസമുണ്ടായതെന്നുമാണ് ഔദ്യോഗിക വിശദീകരണം. ക്വാര്‍ട്ടേഴ്സുകള്‍ പൊട്ടിപ്പൊളിഞ്ഞ് താമസയോഗ്യമല്ലാത്ത അവസ്ഥയിലാണ് കിടക്കുന്നത്. എല്ലാ വര്‍ഷവും ശബരിമല സീസണില്‍ ഇതരസംസ്ഥാനത്തുനിന്നുംആര്പിഎഫ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്താറുള്ളതാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മുന്‍കൂട്ടി താമസത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കിക്കൊടുക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: