കോഴിക്കോട്: കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് തപാല്‍ മേഖലയിലെ രണ്ടര ലക്ഷം ഗ്രാമീണ്‍ ഡാക് സേവക്(ജിഡിഎസ്). ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിന് പിന്നാലെ തങ്ങളുടെ ആവശ്യം കൂടി മോദി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
രാജ്യത്തെ ഗ്രാമീണ തപാല്‍ സര്‍വ്വീസിന്റെ നട്ടെല്ലായ ജിഡിഎസിന്റെ സേവന-വേതനം പരിഷ്ക്കരിക്കരിക്കണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം.സ്ഥിരം ജീവനക്കാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വിഭാഗത്തിന് കുറഞ്ഞ പ്രതിഫലമാണ് നല്‍കുന്നത്. ആനുകൂല്യവും പരിമിതമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഈ വിഭാഗത്തെ (നേരത്തെ എക്സ്ട്രാ ഡിപ്പാര്‍ട്ട്മെന്റ്-ഇഡി) ഇനിയും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തിയിട്ടില്ല. ഇവരുടെ സേവന-വേതനം പരിഷ്ക്കരിക്കണമെന്ന് ശുപാര്‍ശ ചെയതുള്ള വിവിധ കമ്മീഷന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ സര്‍ക്കാരുകള്‍ അത് പരിഗണിച്ചിച്ചതേയില്ല. മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ഇവരുടെ സ്ഥിതി അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്. സുഷമസ്വരാജ് വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയായിരിക്കെ ഇവരുടെ വേതനം ഉയര്‍ത്തി. പുതിയ ബിജെപി സര്‍ക്കാരിലും ഇവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് അക്കാരണത്താലാണ്. തുടക്കം മുതല്‍ മോദി സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് ജിഡിഎസിനോട് കാണിക്കുന്നത്. ഇവരുടെ പ്രതിഫലവും ആനുകൂല്യവും മെച്ചപ്പെടുത്തുമെന്ന് വ്യക്തമാണ്. സേവന-വേതന പരിഷ്ക്കാരവുമായി ബന്ധപ്പെട്ട് പുതിയൊരു അന്വേഷണ കമ്മീഷനെ നിയോഗിക്കാനും കേന്ദ്രം നടപടി സ്വീകരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: