കല്‍പ്പറ്റ: വയനാട് പെരുന്തട്ടയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ പുളളിപ്പുലിയെ വനംവകുപ്പ് പിടികൂടി. ഇന്ന് വൈകിട്ടോടെയാണ് പുലിയെ പിടികൂടിയത്. പെരുന്തട്ട എല്‍.പി. സ്കൂളിന് സമീപത്താണ് പുലി ഇറങ്ങിയിരുന്നത്.
ഒരാഴ്ചയിലേറെയായി ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി സൈ്വര്യവിഹാരം നടത്തുകയായിരുന്ന പുലിയെ വനംവകുപ്പ് കെണിയില്‍ കുടുക്കുകയായിരുന്നു.
പ്രദേശത്തെ വീടുകളിലെ വളര്‍ത്തു മൃഗങ്ങളെയും പുലി കൊന്ന് തിന്നിരുന്നു. പെരുന്തട്ടയിലെ തേയിലത്തോട്ടത്തില്‍ മേയുകയായിരുന്ന ആടുകളെ തങ്ങളുടെ കണ്മുന്നില്വച്ച് പുലി പിടിച്ചതോടെയാണ് ജനങ്ങള്‍ ഭീതിയിലായത്.
തേയിലത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന നിലയിലും തോട്ടം തെഴിലാളികള്‍ പുലിയെ കണ്ടിരുന്നു. ഇവര്‍ ബഹളം വച്ചതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് രക്ഷപ്പെടുകയും തുടര്‍ന്ന് വനംവകുപ്പ് ഇവിടെ കൂടു സ്ഥാപിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: