ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതുള്‍പ്പെടെയുള്ള വൈദ്യുതീകരണ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരനു പണം നല്‍കാത്തതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയുടെ കാറും ബോലേറോ ജീപ്പും ജപ്തി ചെയ്യാന്‍ റവന്യു ഉദാ്യേഗസ്ഥരെത്തി. ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിനേത്തുടര്ന്ന് ജപ്തി തല്കാലത്തേക്ക് നിര്‍ത്തിവച്ചു. 2006- 11 ഭരണകാലത്തു സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനുമായാണ് (സിഡ്കോ) നഗരസഭ വൈദ്യുതീകരണ പ്രവൃത്തികളുടെ കരാറിലേര്‍പ്പെടുന്നത്.
സിഡ്കോ മറ്റൊരാള്‍ക്ക് ഉപകരാര്‍ നല്കി. ഇയാള്‍ 7.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ ഇവയ്ക്ക് ഗുണനിലവാരമില്ലെന്നു ചൂണ്ടിക്കാട്ടി നഗരസഭയും കരാറുകാരനും തമ്മില്‍ തെറ്റി. നഗരസഭ പണം നല്‍കില്ലെന്ന സ്ഥിതിയിലെത്തിയതോടെ കരാറുകാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരാറുകാരന് മുടക്കിയ പണം നഗരസഭ നല്‍കണമെന്നും സിഡ്കോയുമായുള്ള വിഷയങ്ങള്‍ പിന്നീട് പരിഹരിച്ചാല്‍ മതിയെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. പക്ഷേ, ഉത്തരവ് പാലിക്കാന്‍ നഗരസഭ മുന്‍കൈയെടുത്തില്ല. ഇതോടെ കരാറുകാരന് വീണ്ടും കോടതിയെ സമീപിക്കുകയും ജപ്തി ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: