കണ്ണൂര്‍: പുതുതായി രൂപംകൊണ്ട കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനപങ്കാളിത്തം ഉറപ്പുവരുത്തുമെന്നും എല്ലാവരും കോര്‍പ്പറേഷന്റെ ഭരണസമിതിയുമായി സഹകരിക്കണമെന്നും പ്രഥമ കോര്പ്പറേഷന് മേയറായി സ്ഥാനമേറ്റെടുത്ത ഇ.പി.ലത പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.——
കൂടാതെ കണ്ണൂര്‍ നഗരസഭയോട് ചേര്‍ത്തിട്ടുള്ള പഞ്ചായത്തുകളിലെ ഓഫീസുകള്‍ സോണല്‍ ഓഫീസാക്കി—മാറ്റി അതത് പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കും. ജനന-മരണ സര്‍ട്ടിഫിക്കറ്റുകളും മറ്റും ഇവിടെ നിന്നുതന്നെ ലഭ്യമാകും. സോണല്‍ ഓഫീസുകളിലെ നിലവിലുള്ള ഉദ്യോഗസ്ഥരെ അവിടെ തന്നെ വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ വ്യക്തമാക്കി.————കണ്ണൂര്‍ നഗരസഭ‘നടപ്പിലാക്കിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കുമെന്നും കണ്ണൂരിന്റെ വികസനത്തിന് രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും വികസന—കാര്യത്തില്‍ രാഷ്ട്രീയമുണ്ടാകില്ലെന്ന് ഡപ്യൂട്ടി മേയര്‍ പറഞ്ഞു.———— ആരോഗ്യ-ശുചീത്വമുള്ള ജനതയ്ക്ക് പ്രാമുഖ്യം നല്‍കും മാലിന്യ സംസ്കരണത്തിന് മുന്‍ തൂക്കം നല്‍കുമെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര—സര്‍ക്കാറിന്റെ എല്ലാവര്ക്കും വീട് എന്ന പദ്ധതി നടപ്പിലാക്കുമെന്നും അതിനുള്ള സര്‍വ്വേ താമസിയാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് കെ.ടി.ശശി അദ്ധ്യക്ഷത—വഹിച്ചു. രഞ്ചിത്ത് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: