മാലൂര്‍: ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഉരുവച്ചാല്‍-മാലൂര്‍-പേരാവൂര്‍ റോഡ് തകര്‍ന്നത് യാത്ര ദുഷ്കരമാക്കി. കണ്ണൂര്‍-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് മലബാര്‍ സ്റ്റിമുലസ് പദ്ധതിയിലുള്പ്പെടുത്ത കോടികള്‍ ചെലവിട്ട് വീതി കൂട്ടി ടാറിങ്ങ് നടത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി പൂര്‍ത്തിയാകാനിരിക്കേ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. നിര്‍മാണത്തിലെ അഴിമതിയാണ് റോഡ് ഇത്രയേറെ തകരാന്‍ കാരണം. മാലൂര്‍-പേരാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് നിര്‍മാണ പദ്ധതിയില്‍ എസ്റ്റിമേറ്റില്‍ പറഞ്ഞ പല പ്രനൃത്തികളും പൂര്‍ത്തീകരിച്ചിട്ടില്ല. മാലൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റിന് സമീപമുള്ള പുഴാതി പാലം, അരയാലിന് കീഴിലെ പാലം എന്നിവയുടെ നിര്‍മാണം തന്നെ തുടങ്ങിയിട്ടില്ല. ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെയാണ് കുത്തിയൊഴുകുന്നത്. റോഡിന് കുറുകെയുള്ള ഓവുചാലിന്റെ പണിയും പൂര്‍ത്തീകരിച്ചിട്ടില്ല. പാലുകാച്ചിപ്പാറ, കെപിആര്‍ നഗര്‍, ഓര്‍മ്മ സ്റ്റോപ്പ്, അരയാലിന് കീഴില്‍, താറ്റിയാട്, തോലമ്പ്ര എന്നിവിടങ്ങളിലൊക്കെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉരുവച്ചാല്‍-മാലൂര്‍-പേരാവൂര്‍ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് ബിജെപി മാലൂര്‍ പഞ്ചായത്ത് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. കെ.പി.രാജേഷ് അധ്യക്ഷത വഹിച്ചു. പി.ഗംഗാധരന്, പി.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: