കണ്ണൂര്‍: നീതിനിഷേധിക്കപ്പെട്ടവര്‍ക്കായി കേരളാ അഡ്വക്കറ്റ് കൗണ്‍സില്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷനും ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ സെന്റര്‍ ഫോര്‍ ഫാസ്റ്റ് ജസ്റ്റിസും സംുക്തമായി കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ജനകീയ നീതിമേളക്ക് തുടക്കമായി. കലൂര്‍ റന്യൂവല്‍ സെന്ററില്‍ വെച്ച് നീതിനിഷേധിക്കപ്പെട്ട ഇരകള്‍ തിരികൊളുത്തി നീതിമേള ഉദ്ഘാടനം ചെയ്തു. പാലക്കാട് അട്ടപ്പാടിയില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച ബെന്നിയുടെ അമ്മയും സഹോദരിയും തിരിതെളിയിക്കലിനെത്തി. ആലപ്പുഴയില്‍ പന്നിലവളര്ത്തല് കേന്ദ്രത്തിനപേക്ഷിച്ച് നീതിനിഷേധിക്കപ്പെട്ടതിനെത്തുടര്ന്ന് ശവപ്പെട്ടിയില്‍ കിടന്ന് സമരം നടത്തി ഇപ്പോള്‍ തെരുവില്‍ കഴിയുന്ന യു.ഉലഹന്നാന്, കൊല്ലം കടയ്ക്കലില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട മകന്റെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് താടിയും മുടിയും വെട്ടാതെ നിമപോരാട്ടം നടത്തുന്ന മധുസൂദനന് തുടങ്ങിയവര്‍ നീതിമേളക്ക് തിരികൊളുത്തി. കാസര്‍കോടുനിന്നും ഇന്നലെയാണ് നീതിമേള തുടങ്ങിയത്. അവധിദിവസങ്ങളിലാണ് നീതിമേള നടത്തുന്നത്. മീഡിയേഷനിലൂടെ പരിഹരിക്കാവുന്ന സിവില്‍-ക്രിമിനല്‍-കുടുംബതര്‍ക്ക കേസ്സുകളും ഉപഭോക്തൃ-പൊതുതാല്‍പ്പര്യ പരാതികളും നീതിമേളില് പരിഗണിക്കും. ഉദ്ഘാടന ചടങ്ങില്‍ അഡ്വ.കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ.സുനില്‍ എം.കാരാണി, ലാല്‍ വിശ്വം എന്നിവര്‍ നേതൃത്വം നല്കി. നീതിമേളയില്‍ പരാതി നല്കാന് താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9447146329, 9645119229.
പ്രതികരിക്കാൻ ഇവിടെ എഴുതുക: