ലണ്ടന്‍: സീസണിലെ അവസാന കിരീടത്തിനായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡററും ഏറ്റുമുട്ടും. മുന്‍നിര താരങ്ങള്‍ മാത്രം പങ്കെടുക്കുന്ന എടിപി ടൂര്‍ ടെന്നീസ് സെമിയില്‍ ദ്യോകോവിച്ച് മുന്‍ ഒന്നാം നമ്പര്‍ റാഫേല്‍ നദാലിനെ മറികടന്നപ്പോള്‍, ഫെഡറര്‍ നാട്ടുകാരന് സ്റ്റാനിസ്ലസ് വാവ്റിങ്കയുടെ പോരാട്ടം അവസാനിപ്പിച്ചു. തോല്‍വിയോടെ, കരിയറില്‍ ആദ്യമായി പ്രധാന കിരീടങ്ങളൊന്നുമില്ലാതെ സീസണ് അവസാനിപ്പിക്കേണ്ടിവന്നു നദാലിന്.
ഏകപക്ഷീയമായ ഫൈനലിലാണ് ദ്യോകോ അഞ്ചാം സീഡായ നദാലിനെ മറികടന്നത്, സ്കോര്‍: 6-3, 6-3. നാലാം സീഡ് വാവ്റിങ്കയ്ക്കെതിരെ ആദ്യ സെറ്റില്‍ പൊരുതേണ്ടി വന്നു മൂന്നാം സീഡ് ഫെഡറര്‍ക്ക്, സ്കോര്‍: 7-5, 6-3. ഗ്രൂപ്പ് ഘട്ടത്തില്‍ ദ്യോകോവിച്ചിനെ കീഴടക്കിയ ഫെഡറര്‍ക്ക് ആ മികവ് തുടരാനായാല്‍ കിരീടവുമായി സീസണ് അവസാനിപ്പിക്കാം. ഈ വര്‍ഷം പ്രധാന ടൂര്‍ണമെന്റുകളില്‍ ദ്യോകോയോട് കീഴടങ്ങി മടങ്ങേണ്ടി വന്നതിന്റെ കണക്കും തീര്‍ക്കാം. യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ കീഴടക്കിയാണ് ദ്യോകോവിച്ച് ജേതാവായത്.
ബൊപ്പണ്ണ സഖ്യം ഫൈനലില്‍
എടിപി ടൂര്‍ ഫൈനല്‍സ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ – റൊമാനിയയുടെ ഫ്ളോറിന് മെര്‍ഗിയ സഖ്യം ഫൈനലില്‍. ക്രൊയേഷ്യയുടെ ഇവാന് ദോദിഗ് – ബ്രസീലിന്റെ മാഴ്സെലൊ മെലൊ ജോഡിയെ തോല്‍പ്പിച്ചു, സ്കോര്‍: 6-4, 6-2.
യുഎസിന്റെ ബോബ് ബ്രയന്‍-മൈക് ബ്രയന്‍ ജോഡി ഫൈനലില്‍ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: