തൊടുപുഴ: ജീവിതത്തിലെ ഓരോ നിമിഷങ്ങളും മുക്കുവന് നെയ്തെടുക്കുന്ന വല പോലെ സൂഷ്മമാകണമെന്ന് ഭരത് സുരേഷ് ഗോപി. തൊടുപുഴ നടന്ന ശ്രീകൃഷ്ണ ഭഗവാന് ഒരുപിടി മണ്ണ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കുവന് നെയ്തെടുക്കുന്ന വലയിലെ ഓരോ കണ്ണികളും കൃത്യമായരീതിയില്‍ ബന്ധിച്ചെങ്കില് മാത്രമേ നമ്മുക്ക് ആഹാരം ലഭിക്കുകയുള്ളു. ഇതേപോലെ തന്നെ നമ്മുടെ ജീവിതത്തിനും അടുക്കും ചിട്ടയും വേണം.
ഭക്തിക്ക് അളവുകോലില്ലായെന്നും അത് നാം ഓരോരുത്തരും അനുഭവിക്കുന്ന മാനസിക സുഖമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ പുരോഗതിയാണ് നാടിന്റെ പുരോഗതിയെന്നും ഭക്തിയുടെ നിറവില്‍ സാംസ്കാരികമായ മുന്നേറ്റമാണ് നാം ആര്‍ജ്ജിക്കേണ്ടതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
തനിക്ക് തന്റേതായ രാഷ്ട്രീയം ഉണ്ട് എന്നും അതില്‍ നിന്ന് അണുവിടപോലും വ്യതിചലിക്കുകയില്ലായെന്നും രാഷ്ട്രീയ കാഴ്ച്ചപാടുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് പറയുകയില്ലായെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രണ്ടായിരം കുടുംബങ്ങളില്‍ നിന്നായി ശേഖരിച്ച തുക ഉപയോഗിച്ചാണ് ശ്രീകൃഷ്ണകൃപാ സത്സംഗ സമിതി ഒരു വര്‍ഷം കൊണ്ട് 10 സെന്റ് ഭൂമി ഭഗവാന് സമര്‍പ്പിച്ചത്.
ചടങ്ങില്‍ സ്ഥലത്തിന്റെ ആധാരം സുരേഷ് ഗോപി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രമേശ് ജ്യോതിക്ക് കൈമാറി. ചടങ്ങ് ഇടുക്കി ജില്ല കളക്ടര്‍ വി. രതീശന് ഉദ്ഘാടനം ചെയ്തു. ഭാഗവതാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ്, കെ വിജയന്, ഇ.എ.പി മുകുന്ദന്, പി.ജി വിജയകുമാര്‍, പി.കെ രാമചന്ദ്രന്,എസ്. പത്മഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: