അഹമ്മദാബാദ്: ഗുജറാത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആറിടത്ത് ഇന്നലെ നടന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കനത്ത പോളിങ് രേഖപ്പെടുത്തി. മുഖ്യമന്ത്രി ആനന്ദിബെന്‍’പട്ടേല്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, കേശുഭായ് പട്ടേല്‍, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ വോട്ടുചെയ്തു.
അഹമ്മദാബാദ്, സൂററ്റ്, രാജ്കോട്ട്, വഡോദര, ജാംനഗര്‍, ഭവ്നഗര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ 29-നും അവസാന ഘട്ടം ഡിസംബര്‍ രണ്ടിനുമാണ്. 95.9 ലക്ഷം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടത്.
1995 മുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബിജെപി ഭരണത്തിലാണ്. 2010-ല്‍ 73 ശതമാനം കോര്പ്പറേഷന് സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. അന്ന് നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി. ആനന്ദി ബെന്‍ പട്ടേല്‍ മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. 143 വാര്‍ഡുകളിലെ 568 സീറ്റിലേക്ക് 1856 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: