ന്യൂദല്‍ഹി: ഉത്തരേന്ത്യയിലും അഫ്ഗാനിസ്ഥാനിലും വീണ്ടും ഭൂചലനം. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് ഭൂകമ്പമാപിനിയില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടമൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വടക്കു കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ബദക്ഷന് പ്രവിശ്യയില്‍ ഭൗമോപരിതലത്തില്‍ നിന്നും 90 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാന എന്നിവിടങ്ങളിലും പാക്കിസ്ഥാനിലെ പെഷവാര്‍, ലാഹോര്‍, ഇസ്ലാമാബാദ്, അഫ്ഗാന് തലസ്ഥാനമായ കാബൂളിലും ഭൂകമ്പം അനുഭവപ്പെട്ടൂ.
ഒരു മാസത്തിനിടെ ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്. ഒക്ടോബര്‍ 26ന് ഭൂകമ്പമാനിയില് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് പാക്കിസ്ഥാനില്‍ 260 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: