ന്യൂദല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ദല്‍ഹിയിലെ ചേരിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഒരേ കുടുംബത്തിലെ അഞ്ച് പേര് വെന്തുമരിച്ചു. ജെ ജെ കോളനയിലെ ബല്വസ്വാ ഡയറിലാണ് തീപിടുത്തമുണ്ടായത്.
തീയണയ്ക്കുന്നതിന് അഗ്നിശമന സേന സ്ഥലത്ത് എത്തുമ്പോഴേക്കും ചേരിയിലെ കോളനികള്‍ കത്തിയമര്‍ന്നിരുന്നു. ചേരി നിവാസികളായ അഹമ്മദ് കലാം(35) ഭാര്യ റബിന(33) മക്കളായ സലാമത്(8) ലിയാമത്(6) എട്ടു മാസം മാത്രം പ്രായമുളള അസ്മത് എന്നിവരാണ് വെന്തുമരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തന്റെ എട്ടുമാസം പ്രായമുളള കുഞ്ഞിനെ നെഞ്ചൊടു ചേര്‍ത്തു പിടിച്ച നിലയിലായിരുന്നു റബിനയുടെ മൃതദേഹം. ഭാര്യയെയും കുട്ടികളേയും രക്ഷപ്പെടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് അഹമ്മദ് കലാം തീയില്‍ അകപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ചേരിയിലെ പകുതിയോളം വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. വേറെ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചേരിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: