കരുനാഗപ്പള്ളി: പുതുതലമുറ മഹാത്മാഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ ചൂളൂര്‍ ഭാസ്ക്കരന്‍നായര്‍. ലോകരാഷ്ട്രങ്ങള്‍ ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ ഭാരതത്തില്‍ ഗാന്ധിനിന്ദ ഏറിവരുകയാണ്.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിജി ഭാരതത്തിലേക്ക് മടങ്ങിവന്നതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംഗീത ആര്‍ട്സ് ആന്റ് സ്പോര്‍ട്സ ക്ലബ്ബിലെ നവീകരിച്ച ഗാന്ധിമണ്ഡപത്തിന്റെയും ഗാന്ധിപ്രതിമയുടേയും അനാച്ഛാദനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സബര്‍മതി ആശ്രമത്തില്‍ നിന്ന് കൊണ്ടുവന്ന ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മണ്ണും മണ്ഡപത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കേരള യൂത്ത് പ്രമോഷന് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് സുമന്‍ജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എം. ശോ’ന മുഖ്യാതിഥിയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുല്‍ റഷീദ് പ്രമുഖരെ ആദരിച്ചു.
ചടങ്ങില്‍ പ്രശസ്ത ശില്പി ബിജു ജോസഫ് മാവേലിക്കരയ്ക്ക് ചൂളൂര്‍ ഭാസ്ക്കരന്‍നായര്‍ ഉപഹാരം നല്കി. നഗരസഭാ പ്രതിപക്ഷനേതാവ് എം.കെ.വിജയഭാനു, കൗണ്‍സിലര്‍മാരായ ആര്.രവീന്ദ്രന്‍പിള്ള, ബി.മോഹന്‍ദാസ്, ബി.ഉണ്ണികൃഷ്ണന്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ഡയറക്ടര്‍ ജി.ആര്. കൃഷ്ണകുമാര്‍, സെന്റര്‍ ഫോര്‍ സയന്‍സ് ഡയറക്ടര്‍ വി. അരവിന്ദകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി.മഞ്ജുക്കുട്ടന്, ജോയിന്റ് കണ്‍വീനര്‍ അന്ദകൃഷ്ണന് പ്രസാദ്, മുന്‍ കൗണ്‍സിലര്‍ റഹിയാനത്ത് ബീവി, എ.ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: