പരവൂര്‍: ചിറക്കര പഞ്ചായത്തിലെ നെല്ലറയായ പോളച്ചിറ എന്ന കര്‍ഷകഗ്രാമത്തിന് കറുത്തപുലരിയായിരുന്നു ഇന്നലെ.
രാവിലെ ക്ഷീരകര്‍ഷകന്റെ ഡയറി ഫാമിനു നേരെയുണ്ടായ ആക്രമണവാര്‍ത്ത കേട്ടാണ് ജനങ്ങള്‍ ഉണര്‍ന്നത്. ഡയറി ഫാമിനു നേരെയുണ്ടായ ആക്രമണത്തില്‍ കറവപ്പശുക്കള്‍ക്ക് പരുക്കേല്‍ക്കുകയും ഫാമിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മാരുതി ആള്ടോ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.പത്തോളം കരവപ്പശുക്കളും കുട്ടികളും ഉള്ള ഫാമില്‍ നാല് പശുക്കളും കാണാതായിട്ടുണ്ട്. സമീപത്തുള്ള വലിയ ചാണകക്കുഴിയില്‍ ഒരു പശുവിനെ തള്ളിയിട്ട നിലയിലും ഉണ്ടായിരുന്നു. കുടാതെ സമീപ പ്രദേശത്തെ രതീഷ് തന്നെ സ്ഥാപിച്ചിരുന്ന സിപിഎമ്മിന്റെ കൊടിമരവും ഉദയകലാ ലൈബ്രറിയുടെയും കൊടിമരങ്ങളും നശിപ്പിച്ച നിലയിലും കണ്ടെത്തിയിരുന്നു. സാമൂഹ്യവിരുദ്ധ അക്രമങ്ങള്‍ ഒന്നും നടന്നിട്ടില്ലാത്ത പോളച്ചിറയിലെ ഈ സംഭവം ജനങ്ങളെ ഭീതിയിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഏഴരയോടെ അര്‍ച്ചനയും രണ്ടുമക്കളും ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തുന്നത്. തലേന്ന് ചിറക്കരയിലെ കുടുംബവീട്ടില്‍ സ്കൂട്ടര്‍ കൊണ്ടുവച്ചതിനു ശേഷം പോളച്ചിറയില്‍ കല്യാണം ഉണ്ടെന്നും പറഞ്ഞു മക്കളുമൊത്ത് ഓട്ടോറിക്ഷയില്‍ പോയതാണ്. മകളുടെ മൊബൈല്‍ സ്വിച്ച്ഓഫായതിനു ശേഷം പിതാവായ വിജയകുമാരന്‍പിള്ള അന്വേഷിച്ചു എത്തിയപ്പോള്‍ കണ്ടത് മകളുടെയും കൊച്ചുമക്കളുടെയും ചേതനയറ്റ ശവശരീരങ്ങള്‍. മരണവിവരം അറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങള്‍ പോലീസിനെ അറിയിച്ച് ഇന്‍ക്വസ്റ്റ് നടപടി ക്രമങ്ങള്‍ തുടങ്ങിയപ്പോള്‍. അടുത്ത മരണ വാര്‍ത്തയെത്തി അര്‍ച്ചനയുടെയും മക്കളുടെയുമായിരുന്നു അത്. മരണവാര്‍ത്ത ബന്ധുവായ രതീഷിനെ അറിയിക്കാന്‍ എത്തിയ സുഹൃത്ത് കണ്ടത് രതീഷും ഭാര്യയും തൂങ്ങിനില്‍ക്കുന്നതാണ്. ഒപ്പം മകന് കിടപ്പ്മുറിയില്‍ മരിച്ചു കിടക്കുന്നതായും കണ്ടു.
നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ വാര്‍ത്തയറിഞ്ഞ് ജനപ്രതിനിധികള്‍ തൊട്ട് സാധാരണക്കാര്‍ വരെ സ്ഥലത്ത് എത്തി. ജനപ്രവാഹത്തെ നിയന്ത്രിക്കാന്‍ പോലീസിന് പോലുമായില്ല. കണ്ടവര്‍ കണ്ടവര്‍ അലമുറയിട്ടു കരഞ്ഞു. നിലവിളിക്കാത്തവര്‍ വിരളം. വൈകുന്നേരം ആറിനോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് രതീഷിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ ഒരുകുഴിയില്‍ സംസ്കാരിച്ചു. അച്ഛന്റെയും അമ്മയുടെയും നടുവിലാണ് കുരുന്നായ യദുവിനെ സംസ്കരിച്ചത്. ഭിത്തിയില്‍ മാര്‍ക്കര്‍ പെന്‍ കൊണ്ട് രതീഷ് എഴുതിയ ആത്മഹത്യ കുറുപ്പില്‍ പറഞ്ഞത് പോലെ ഒരേകുഴിയില്‍.
അര്‍ച്ചനയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് ഭര്‍ത്താവ് വിദേശത്ത് നിന്ന് വന്നതിനുശേഷം സംസ്കരിക്കും. മൂന്നു മൃതദേഹങ്ങളും ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അര്‍ച്ചന സിപിഐയുടെ ചിറക്കരയിലെ ബ്രാഞ്ച് സെക്രട്ടറിയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ ഡമ്മിയായിരുന്നു. രതീഷ് പ്രദേശത്തെ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും ഡിവൈഎഫ്ഐ പോളച്ചിറ മേഖലാ ഭാരവാഹിയുമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ ഇരുവരും സജീവമായിരുന്നു. രതീഷും അര്‍ച്ചനയും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായും മരണത്തിനു മുന്‍പത്തെ ദിവസം നിരവധി തവണ രതീഷ് അര്‍ച്ചനയുടെ വീട്ടില്‍ ചെന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: