ആലപ്പുഴ: ആലപ്പുഴയെ മന്തുരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളില്‍ രോഗപ്പകര്‍ച്ച സാദ്ധ്യത പരിശോധിക്കാന്‍ ജില്ലയിലെ 66 സ്കൂളുകളിലെ 3104 കുട്ടികളില്‍ രക്തപരിശോധന നടത്തുമെന്ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജമുനാ വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിക്ക് ഇന്നു തുടക്കമാകും. വിരല്‍ത്തുമ്പില്‍ നിന്നും പകല്‍ സമയത്ത് ഒരുതുള്ളി രക്തമെടുത്താണ് പരിശോധന നടത്തുക. ഇതില്‍ നിന്നും ലഭിക്കുന്ന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ നടപ്പാക്കിയ സമ്പൂര്‍ണ മന്തുരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതി വിജയകരമാണോ അല്ലയോ എന്ന് വിലയിരുത്തുക. ജില്ലാ മലേറിയ ഓഫീസര്‍ വിമല്‍രാജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജസ്റ്റിന് കെ.എ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: