ആലപ്പുഴ: റാണിചിത്തിര കായലില്‍ കൃഷി പുനരാരംഭിച്ചപ്പോള്‍ ക്രമക്കേടെന്ന് പരാതി. കുട്ടനാട് മിത്രക്കരി സ്വദേശി ഒ.ബി. കുരുവിളയുടെ പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.
പരാതിക്കാരനായ കുരുവിളയില്‍നിന്ന് വിജിലന്‍സ് മൊഴിയെടുത്തു. കഴിഞ്ഞവര്‍ഷമാണ് റാണിചിത്തിര കായലുകളില്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കളക്ടര്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറുമായ സമിതിക്കായിരുന്നു ചുമതല.
1300 ഏക്കറോളം വരുന്ന പാടത്ത് ഏഴുകോടി രൂപ ചെലവിലാണ് കൃഷിക്ക് പദ്ധതിയിട്ടിരുന്നത്. അതനുസരിച്ച് റാണി കായലില്‍ കൃഷിക്ക് തുടക്കമിടുകയും ചെയ്തു. എന്നാല്‍, നെല്‍വിത്ത്, വളം തുടങ്ങിയവയുടെ വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
കൂടാതെ വിവിധ ആളുകള്‍ക്ക് പട്ടയം കിട്ടിയ കായലില്‍ അവരുടെ അനുമതി വാങ്ങാതെയാണ് കൃഷിയിറക്കിയതെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: