ആലപ്പുഴ: തെക്കന്‍ കേരളത്തിലെ റെയില്‍പ്പാതകളുടെ ഇരട്ടിപ്പിക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടിയെടുക്കാന്‍ റെയില്‍വേ കണ്വെന്ഷന് കമ്മിറ്റി യോഗം തീരുമാനിച്ചു. തീരദേശപാതയില്‍ ഹരിപ്പാട്അമ്പലപ്പുഴ മേഖല, കോട്ടയംഎറണാകുളം മേഖല എന്നിവയുടെ വികസനത്തിന് ഉടന്‍ ഫണ്ട് അനുവദിക്കുമെന്ന് ജനറല്‍ മാനേജര്‍ വസിഷ്ഠ ജോഹരി ഉറപ്പു നല്കി.
എറണാകുളംഅമ്പലപ്പുഴ മേഖലയുടെ ഇരട്ടിപ്പിക്കലിനുള്ള പദ്ധതി ഉടന്‍തന്നെ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. തുറവൂര്‍ അമ്പലപ്പുഴ, തുറവൂര്‍ എറണാകുളം മേഖലയ്ക്കുള്ള ബജറ്റ് വിഹിതത്തിന് തടസ്സമുണ്ടെന്ന് പ്രചാരണം ഉണ്ടായിരുന്നു.
ബജറ്റ് ഇതര മാര്‍ഗങ്ങളില്‍നിന്നുള്ള പണം അനുവദിക്കുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി. ധന്‍ബാദ് എക്സ്പ്രസ്സിന്റെ സമയം മാറ്റുന്നതു സംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിനു നല്കാന് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ടൈംടേബിളില്‍ ധന്‍ബാദ് എക്സ്പ്രസ്സിന്റെ സമയമാറ്റം ഒരു വിഭാഗം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കൊച്ചി മേഖലയിലെ പാസ്സഞ്ചര്‍ ട്രെയിനുകളുടെ സമയം ധന്‍ബാദിന്റെ പുതുക്കിയ സമയത്തിന് ആനുപാതികമായി പരിഷ്കരിക്കുകയും ചെയ്യും.
ആലപ്പുഴ, കായംകുളം സ്റ്റേഷനുകളിലെ എസ്കലേറ്റര്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും. എസ്കലേറ്ററിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിക്കഴിഞ്ഞതായും യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: