തലവടി: പൊങ്കാലയര്‍പ്പിച്ച് സായൂജ്യം നേടാനായി ചക്കുളത്തമ്മയുടെ സന്നിധിയിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി. നാടും നഗരവും നാളെ യജ്ഞശാലയായി മാറും. കണ്ണെത്താദൂരത്തോളം മണ്കലങ്ങള് നിരക്കും. വ്രതശുദ്ധിയോടെ വിദൂരസ്ഥലങ്ങളില്‍ നിന്നടക്കം സ്ത്രീലക്ഷങ്ങളാണ് പൊങ്കാലയിടുന്നത്.
നാളെ പുലര്‍ച്ചെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
വൈകിട്ട് സാംസ്കാരിക സമ്മേലളനത്തിനുശേഷം യുഎന്‍ വിദഗ്ദ്ധസമിതിയംഗം ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പകരും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വോളന്റിയേഴ്സ് സഹായത്തിനായി പ്രവര്‍ത്തനം ആരംഭിച്ചു. ഭക്തരുടെ പ്രാഥമികാവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കുപുറമെ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. ആലപ്പുഴ- പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് താത്കാലിക ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചു.
ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹനപാര്‍ക്കിങിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. മൂവായിരം വോളന്റിയേഴ്സാണ് ഭക്തരെ സഹായിക്കാനായി രംഗത്തുള്ളത്. സേവാഭാരതി പ്രവ ര്‍ത്തകരും സജീവമായി സേവനപ്രവര്ത്തനങ്ങളിലുണ്ട്. ക്ഷേത്രത്തിലെ പന്ത്രണ്ടുനോയമ്പ് മഹോത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. 18ന് നാരീപൂജയുടെ ഉദ്ഘാടനം കോട്ടയം അസി. കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വ്വഹിക്കും. 27നാണ് കലശവും തിരുവാഭരണഘോഷയാത്രയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: