ചിങ്ങവനം: 15 അടിതാഴ്ചയുള്ള കിണറ്റില്‍ വീണ നാല് വയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. മലകുന്നം കല്ലുകളത്തില് തങ്കച്ചന്റെ വീട്ടിലെ മൂടിയില്ലാത്ത കിണറ്റില്‍ എത്തി നോക്കിയതിനെ തുടര്‍ന്ന് കുട്ടി കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
ജര്‍മന്‍ സിറ്റിസണായ അലിയോ നിഷ ദമ്പതികളുടെ മകന് ദിയാന്(4) ആണ് അപകടത്തില്‍ പെട്ടത്. കാല്‍വഴുതി കിണറ്റിലേക്ക് വീണ ദിയാന് കിണറിനുള്ളില്‍ മോട്ടോര്‍ വലിച്ചുകെട്ടാന്‍ ഉപയോഗിച്ചിരുന്ന കയറില്‍ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ബഹളം കേട്ട് വീടിന് സമീപമുള്ള വഴിയിലൂടെ യാത്രചെയ്യുകയായിരുന്നു തുരുത്തിയിലെ ഹോട്ടല്‍ ജീവനക്കാരന് ഓടിയെത്തി കിണറ്റിലിറങ്ങി കയറില്‍ തൂങ്ങിക്കിടന്ന ദിയാനെ ഉയര്‍ത്തിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വലുതി കിണറ്റിലെ വെള്ളത്തിലേക്ക് വീണു.
ഉടന്‍ തന്നെ രക്ഷിക്കാനിറങ്ങിയ ഹോട്ടല്‍ ജീവനക്കാരന് കിണറ്റിലേക്ക് ചാടുകയും വെള്ളത്തില്‍ വീണ ദിയാനെ ഉയര്‍ത്തിപിടിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കസേരയില്‍ കയറുകെട്ടി ഇറക്കി ദിയാനെ കസേരയില്‍ ഇരുത്തി കിണറിന് പുറത്തെടുക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ചങ്ങനാശേരി ഫയര്‍ഫോഴ്സിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ കുട്ടിയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ നെറ്റിയില്‍ സാരമായ മുറിവ് സംഭവിച്ചു.
കുട്ടി ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്നു. നിഷയുടെ ബന്ധുവിന്റെ മനസമ്മതത്തിനായാണ് ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന നിഷയും ഭര്‍ത്താവും കുട്ടിയും മലകുന്നത്തെ ബന്ധുവീട്ടില്‍ എത്തിയത്. ചങ്ങനാശേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: