വൈക്കം : വൈക്കം നഗരവും പരിസരപ്രദേശവും ഭക്തി സാന്ദ്രമായി. അഷ്ടമി ഉത്സത്തിന്റെ മൂന്നാംദിവസമായ ഇന്ന് എസ്എന്‍ഡിപി യോഗം വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള അഹസ് നടക്കും. മുന്‍വര്‍ഷങ്ങളില്‍ ഈ ദിവസം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ടെത്തി ആഘോഷപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കാറുണ്ട്. എന്നാല്‍ ഇക്കുറി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമത്വമുന്നേറ്റ യാത്ര ആരംഭിച്ച സാഹചര്യത്തില്‍ വൈക്കത്തെത്തുവാന് സാധിക്കില്ല. അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് തെക്കേനടയില്‍ നിര്‍മിക്കുന്ന മൂത്തേടത്തുകാവിലമ്മ – ഇണ്ടംതുരുത്തില്‍ ഭഗവതി വിളക്കുവെയ്പ് വരവേല്പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍മേല്‍ശാന്തി വി.മുരളീധരന് നമ്പൂതിരി നിര്‍വഹിച്ചു. ചടങ്ങില്‍ വിളക്കുവെയ്പ് കമ്മിറ്റി പ്രസിഡന്റ് കെ.ശിവാമണി അയ്യര്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.പി ശിവജി, സെക്രട്ടറി എം.ടി അനില്‍കുമാര്‍, ജി.ശ്രീകുമാരന്‍ നായര്‍, പി.എന്‍ ബാബു, ബി.ചന്ദ്രശേഖരന്, കെ.കെ സചിവോത്തമന്, എന്‍.എം വാസുദേവന്‍, എ.ഡി അംബുജാക്ഷന്, ജി.രഘുനാഥ്, സി.ബിജു, ബാബു കൈതവേലി, ജയന്, വിനോദ് ആലപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ഓഫീസ് ആരംഭിച്ചു
ഇന്‍ഫര്‍മേഷന്‍ സെന്റര്‍
വൈക്കം.വൈക്കം മാഹാദേവ ക്ഷേത്ര മതിലകത്ത്് സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഇന്‍ഫര്‍മേഷന്‍ ആഫീസിന്റെയും ആദ്ധ്യാന്മിക പുസ്തക ശാലയുടെയും ഉദ്ഘാടനം അഡ്്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഇ.പി ഗോപീകൃഷ്ണന് നിര്‍വ്വഹിച്ചു.ചടങ്ങില്‍.കൃഷ്ണകുമാര്‍,ജയകുമാര്‍.സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വടക്കേനടയില്‍
പോലീസില്ല
വൈക്കം. വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍നത്തിന് എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെട്ട് മണിക്കൂറുകളോളം റോഡില്കിടക്കേണ്ടിവരുന്നത് നിത്യസംഭവമാവുന്നു.
വടക്കേനടയിലൂടെ എത്തുന്ന ഭക്തരാണ് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസില്ലാത്തതിനാല്‍ ഗതാഗത കുരിക്കില്‍ പെട്ടുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തരാണ് കൂടുതലായി ബുദ്ധിമുട്ടുന്നത്. അടിയന്തരമായി വടക്കേനടയില്‍ പോലീസിനെ നിയോഗിക്കണമെന്ന് ഭക്തജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: