എരുമേലി: ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ കടകളില്‍ അമിതവില വാങ്ങുന്നുവെന്ന പരാതിയിന്മേല് ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ മിന്നല്‍ പരിശോന. ഇന്നലെ വൈകിട്ട് എട്ടുമണിയോടെയാണ് സ്പെഷ്യല്‍ കമ്മീഷണര്‍ കെ. ബാബുവിന്റെ നേത്യത്വത്തിലുളള സംഘം ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
എന്നാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയടക്കമുളള തീര്‍ത്ഥാടക കേന്ദ്രങ്ങളില്‍ മുന്‍ വര്‍ഷത്തെപ്പോലെ വിലനിലവാരപ്പട്ടിക നിശ്ചയിക്കാത്തതാണ് അമിതവിലയ്ക്ക് കാരണമായിരിക്കുന്നത്.
ഹോട്ടലുകളിലെ ഭക്ഷണസാധനങ്ങള്‍ക്ക് തങ്ങള്‍തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകളും പരാതിയുമായി കോടതിയില്‍ എത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എന്നാല്‍ എരുമേലിയിലെ കടകളില്‍ വിലനിലവാരപ്പട്ടിക ഇല്ലാത്തത് തീര്‍ത്ഥാടക കൊളളയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
എരുമേലിയിലെ കടകളില്‍ വിലനിലവാരപ്പട്ടിക നല്‍കാത്ത സാഹചര്യത്തില്‍ ദേവസ്വം കമ്മീഷണറുടെ പരിശോധന വെറും പ്രഹസനമാണെന്നാണ് നാട്ടുകാരും കച്ചവടക്കാരും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: