തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബസുകളില്‍ അലങ്കാരമോ ശരണമന്ത്രങ്ങളോ പാടില്ലെന്ന നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള ഇരട്ട നീതിയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്ന് ഹിന്ദു ഐക്യവേദി. മണ്ഡലമകരവിളക്ക് കാലത്ത് പമ്പാ സ്പെഷല്‍ സര്‍വീസുകളില്‍ പുഷ്പാലങ്കാരങ്ങളോ ശബരിമല ശാസ്താവിന്റെ ചിത്രമോ മറ്റ് ചിഹ്നങ്ങളോ പാടില്ലെന്ന് കെഎസ്ആര്‍ടിസി സര്‍ക്കുലറിനെതിരെ ഹിന്ദു ഐക്യവേദി കെസ്ആര്‍ടിസി ചീഫ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷങ്ങളെ മാത്രം പരിഗണിക്കുന്ന വര്‍ഗ്ഗീയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരെന്ന് ഭാര്‍ഗവ റാം പറഞ്ഞു. ശബരിമലയുടെ വികസനത്തെ തടയുന്നതിനും വിശ്വാസികളുടെ ഒഴുക്ക് ഇല്ലാതാക്കുന്നതിനും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കെഎസ്ആര്‍ടിസിയുടെ വിവാദ തീരുമാനങ്ങള്‍. കോപ്പറേഷന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സമയമാണ് ശബരിമല മണ്ഡലമകരവിളക്ക് കാലം. ശബരിമല യാത്രികര്‍ക്ക് യാത്രാ ഇളവ് നല്‍കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ കൂടുതല്‍ വരുമാനമുണ്ടാകുന്ന മാര്‍ഗമായിട്ടും സര്‍ക്കാര്‍ ഇതിനു തയ്യാറായില്ല.
ഹരിവരാസനം പദ്ധതിയും ശബരിമല പാക്കേജും സര്‍ക്കാര്‍ അട്ടിമറിച്ചു. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കിയ തുഗ്ലക് പരിഷ്കരണങ്ങള്‍ കൊണ്ട് ഭക്തര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഭക്തരെ വ്രതശുദ്ധിയോടെ ശബരിമലയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി പുറത്തിറക്കിയ സര്‍ക്കുലറുകള്‍ പിന്‍വലിക്കണം.
വര്‍ഷങ്ങളായി ശബരിമല ഉത്സവകാലത്ത് അയ്യപ്പന്മാര് സഞ്ചരിക്കുന്ന ചില ബസുകളില്‍ ചന്ദനം പൂശുന്നതും ഓങ്കാരം വരയ്ക്കുന്നതും ശബരിമല ശാസ്താവിന്റെ ചിത്രങ്ങള്‍ വയ്ക്കുന്നതും പതിവാണ്.
പലപ്പോഴൂം അയ്യപ്പന്മാര് മുന്‍കൂട്ടി ബുക്കുചെയ്യുന്ന ബസുകളിലാണ് ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ ഉള്ളത്. വിവാഹത്തിനും മറ്റും കെഎസ്ആര്‍ടിസി ബസുകള്‍ ബുക്കുചെയ്യുന്നവരും ചില അലങ്കാരങ്ങള്‍ ഒരുക്കാറുണ്ട്.
ഇതൊന്നും ഇതിനുമുമ്പ് ഉദ്യോഗസ്ഥര്‍ ആരുംതന്നെ ചോദ്യം ചെയ്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന നീക്കം മതവര്‍ഗ്ഗീയ ശക്തികള്‍ക്ക് ചൂട്ടുപിടിക്കലാണ്.
ചിലരുടെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സംഘടാ സെക്രട്ടറി സി. ബാബു, സഹ സംഘടനാ സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി. ജ്യോതികുമാര്‍, ജില്ലാ രക്ഷാധികാരി വി. ശിവശങ്കരന്, ജില്ലാ സെക്രട്ടറി സന്ദീപ് തമ്പാനൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസമതി അംഗം ആനാട് രഘു, താലൂക്ക് പ്രസിഡന്റ് ഡോ. വിജയകുമാര്‍, അനില്‍, കിളിമാനൂര്‍ സുരേഷ്, കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, ബീനാ മുരുകന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: