കൊല്ലം: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകനെ പോലീസ് സ്കൂളില്‍ നിന്നും അറസ്റ്റ് ചെയ്തു. പള്ളിമുക്ക് പഴയാറ്റിന്‍കുഴി ഐഎസ്സി വിമലഹൃദയ സ്കൂളിലെ കമ്പ്യൂട്ടര്‍ അദ്ധ്യാപകന് പടപ്പക്കര സ്വദേശി ടിജോയെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. സ്കൂളിലെ ആറോളം കുട്ടികളെ ഇയാള്‍ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അദ്ധ്യാപകന്റെ ശല്യം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനികള്‍ വീടുകളിലെത്തി പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ ഇന്നലെ സ്കൂളിലെത്തി മറ്റ് അദ്ധ്യാപകരോടും പ്രിന്‍സിപ്പാളിനോടും വിവരം ധരിപ്പിച്ചു. പ്രശ്നം പുറത്തറിയാതെ ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് ശ്രമം നടത്തിയെങ്കിലും സംഭവമറിഞ്ഞ് നാട്ടുകാരും മറ്റ് രക്ഷകര്‍ത്താക്കളും സ്കൂളിന് മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് മാനേജ്മെന്റ് പോലീസിനെ ബന്ധപ്പെട്ടു. ഇരവിപുരം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചില്ല. കൂടുതല്‍ പേര് പ്രതിഷേധവുമായി സ്കൂളിന് മുന്നില്‍ തടിച്ചുകൂടിയതോടെ മുദ്രവാക്യം വിളികളും അദ്ധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു.
സ്കൂളിലേക്ക് നാട്ടുകാര്‍ ഇടിച്ചുകയറുമെന്ന അവസ്ഥ വന്നപ്പോഴേക്കും സിറ്റി പോലീസ് പരിധിയില്‍ നിന്നും കൂടുതല്‍ പോലീസ് എത്തുകയും ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ചവരെ ലാത്തീവീശി ഓടിക്കുകയും ചെയ്തു. എന്നില്‍ നാട്ടുകാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് കമ്പ്യൂട്ടര്‍ അദ്ധ്യാപകന് ടിജോയെ സ്കൂളില്‍ നിന്നും അറസ്റ്റ് രെഖപ്പെടുകയായിരുന്നു. അദ്ധ്യാപകനെ സ്കൂളിന് മുന്നില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് കാരണമായി. വനിതാപോലീസുകാരെത്തി വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: