സിംഗപ്പൂര്‍: സിംഗപ്പൂരും ഭാരതവും തമ്മില്‍ പത്തു കരാറുകളില്‍ ഒപ്പിട്ടു. തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഒരു കരാര്‍. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും സാംസ്കാരിക രംഗത്തും, ബഹിരാകാശ, ആയുര്‍വേദ രംഗങ്ങളിലും സഹകരണം മെച്ചപ്പെടുത്താനുള്ളതാണ് കരാറുകള്‍.
നേരത്തെ മോദി സിംഗപ്പൂര്‍ പ്രസിഡണ്ട് ടോണി ടാന്‍ കെങ്ങ് യാമിനെ സന്ദര്‍ശിച്ചു.
ഭീകരതയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകര തയ്ക്ക് അതിരുകളില്ല, മതം ദുരുപയോഗം ചെയ്താണ് ഭീകരര്‍ ആളെക്കൂട്ടുന്നത്. രാജ്യങ്ങള്‍ ഇത്തരം ഭീകരതയ്ക്ക് എതിരെ ഒന്നിക്കണം. ഓരോ രാജ്യവും തങ്ങള്‍ ഭീകരതയെ സഹായിക്കുന്നില്ലെന്നും ഒരു തരത്തിലും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും ഉറപ്പുവരു ത്തണം. മതത്തെ ഭീകരതയില്‍ നിന്ന് വേര്‍തിരിച്ചു കാണേണ്ടതുണ്ട്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഇന്ത്യാസ് സിംഗപ്പൂര്‍ സ്റ്റോറി എന്ന പ്രഭാഷണം നിര്‍വ്വഹിച്ച് മോദി പറഞ്ഞു. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ രാജ്യമാണ് സിംഗപ്പൂര്‍. ഇതേ മാതൃക പിന്തുടരാനാണ് ഭാരതവും ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന്റെ വലിപ്പമല്ല നേട്ടത്തിന്റെ അളവുകോല്‍. പ്രചോദനങ്ങള്‍ക്കും ഭാവനയ്ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വിഭവങ്ങളുടെ അഭാവം ഒരു തടസമേയല്ല. മോദി പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും നയപരിപാടികളും എല്ലാം പരിഷ്ക്കരിച്ച് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാണ് ഭാരതസര്‍ക്കാരിന്റെ ശ്രമം.
ചൈനയുടെ സാമ്പത്തിക പരിവര്‍ത്തനം ഭാരതത്തിന് എന്നും മാതൃകയായിരുന്നു. ഭാരതത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചുവരികയാണ്. ഭാരതം അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി മാറുകയാണ്. മോദി പറഞ്ഞു. ഞങ്ങള്‍ സാമ്പത്തിക വിപ്ലത്തിന് ഒരുങ്ങുകയാണ്. ഇവിടെയുള്ള വിദേശ നിക്ഷേപത്തില്‍ രണ്ടാം സ്ഥാനം സിംഗപ്പൂരിനാണ്.
പണം പാവപ്പെട്ടവരിലേക്ക് എത്തേണ്ടിയിരിക്കുന്നു. ഭാരതത്തിലെ വിദേശ നിക്ഷേപം 40 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യാപാരം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ന് ഭാരതം. ഇതു സംബന്ധിച്ച റേറ്റിംഗില്‍ 12 സ്ഥാനങ്ങളാണ് ഭാരതം ചാടിക്കടന്നത്. അദ്ദേഹം പറഞ്ഞു.
അഞ്ചിന പരിപാടിയാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്. സമ്പദ്വ്യവസ്ഥയെ ഊര്‍ജ്ജ സ്വലമാക്കുക, ജനങ്ങള്‍ക്ക് അധികാരം നല്‍കുക, പണം ലഭ്യമാകാത്തവര്‍ക്ക് അത് ലഭ്യമാക്കുക, പാവപ്പെട്ടവരെ സുരക്ഷിതരാക്കുക, സകലരുടേയും വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇവ. തന്റെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ച് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ വന്നശേഷം നിയമങ്ങളില്‍ വരുത്തിയ വലിയ മാറ്റങ്ങളും മോദി വിശദീകരിച്ചു.
ഐഎന്‍എ സ്മാരകം മോദി സന്ദര്‍ശിച്ചു
സിംഗപ്പൂരിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി( ഐഎന്‍എ) സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് തറക്കല്ലിട്ട സ്മാരകമാണിത്. സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷനും മാരിടൈം ട്രെയിനിംഗ് സെന്റര്‍, ഏയ്റോസ്പേസ് ഹബ്ബ് തുടങ്ങിയ സ്ഥാപനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു
സ്റ്റാമ്പുകള്‍ പുറത്തിറക്കി
ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് രണ്ട് അനുസ്മരണ സ്റ്റാമ്പുകളും പുറത്തിറക്കി. ഭാരതത്തിലെ രാഷ്ട്രപതിഭവന്റെയും സിംഗപ്പൂര്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ഇസ്താനയുടേയും ചിത്രങ്ങള്‍ അടങ്ങിയ സ്റ്റാമ്പുകളാണ് ഇവ. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് സ്റ്റാമ്പുകള്‍ പുറത്തിറിക്കയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: