കൊച്ചി: ജില്ലയില്‍ എയ്ഡ്സ് വ്യാപനത്തിന് കാരണമായ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. ഇടപ്പള്ളി ചളിക്കവട്ടം സിബിയാണ് അറസ്റ്റിലായത്. വരാപ്പുഴ എക്സൈസ് സെപഷ്യല്‍ സ്ക്വാഡ് കളമശ്ശേരി മഞ്ഞുമ്മല്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ ഇയാളില്‍ നിന്നും ബ്രൂഫെന്നിന്റെ 6 ആംപ്യൂളുകളും, ഇഞ്ചക്ഷന് സിറിഞ്ചും, 150 നൈട്രോ സ്പാം ടാബ്ലറ്റും പിടിച്ചെടുത്തു.
ഈ ഇനത്തിലുള്ള മയക്ക് മരുന്ന് ഉപയോഗിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും എയ്ഡ്സ് ബാധിച്ചിട്ടുണ്ട്്. പ്രധാന കാരണം ബ്രൂഫെന്‍ ആംപ്യൂളുകള്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് ശരീരത്തില്‍ കുത്തി വച്ചതാണ് ഇതിന് കാരണം.
മുന്‍പ് ദല്‍ഹിയില്‍ നിന്നും യഥേഷ്ടം ആംപ്യൂളുകള്‍ കേരളത്തിലേക്ക് എത്തിയിരുന്നു. ദല്‍ഹിയിലെ ഫാര്മസ്യൂട്ടിക്കുകളില് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള കടത്ത് നിലച്ചു. കൂടാതെ ഒരു ആംപ്യൂള്‍ കൈവശം വച്ചാല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. എക്സൈസ് പിടികൂടിയ ഭൂരിഭാഗം ആംപ്യൂള്‍ കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതിനാലും ആംപ്യൂള്‍ കൈവശം വയ്ക്കാന്‍ ഭയപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും ആംപ്യൂള്‍ കേസ് പുറത്തുവരുന്നത്.
ആലുവ, കൊടിക്കുത്ത് മല ഭാഗത്തുള്ള യുവാക്കളുമായി ചേര്‍ന്നാണ് പ്രതി മയക്ക് മരുന്ന് വില്പനയും, ഉപയോഗവും നടത്തിയിരുന്നതെന്ന് എക്സൈസിനു സൂചന ലഭിച്ചു. വരാപ്പുഴ, കൂനമ്മാവ്, കൊങ്ങൂര്‍ പള്ളി ഭാഗങ്ങളിലുള്ള യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ സംഘം മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു. ആംപ്യൂളുകള്‍ കൊച്ചിയിലെത്തിയതിന് പിന്നില്‍ മയക്കുമരുന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇപ്പോള്‍ തൈക്കുടം ഭാഗത്ത് താമസിക്കുന്ന യുവാവിനെ സംശയിക്കുന്നതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.
എറണാകുളം എക്സൈസ് സ്ക്വാഡ് ടോപ്പ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത.് സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി.ശ്രീരാജ്, പ്രിവന്റീവ് ഓഫിസര്‍ കെ.ആര്. രാം പ്രസാദ്, സി.ഇഒമാരായ എം.എം. അരുണ്‍കുമാര്‍, വിപിന്‍ദാസ്, രഞ്ചു എല്‍ദോ തോമസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: