ഇന്ന് ദേവിയുടെ തിരുനാള്‍ മഹോത്സവമായ തൃക്കാര്‍ത്തികയാണ്. ഒട്ടെല്ലാ ദേവീക്ഷേത്രങ്ങളിലും ദര്ശനത്തിരക്കായിരിക്കും. വിശേഷാല്‍ പൂജകളും ശീവേലിയും ശ്രീഭൂതബലിയും ദീപാരാധനയും ആഘോഷത്തിന് മാറ്റുകൂട്ടും.
മണ്ഡലകാലത്തിന്റെ ഭക്തിയും തൃക്കാര്‍ത്തികയും ഒന്നുചേരുമ്പോള്‍ അതിന്റെ വിസ്തൃതിയും വര്‍ധിക്കുന്നു. ദേവീസമക്ഷം പൊങ്കാലയായും ചില ക്ഷേത്രങ്ങളില്‍ കാണാം. ദീപാരാധനയ്ക്കുള്ള കാര്‍ത്തികദീപം ഭക്തമനസ്സിന് അനുഭൂതി പകരും. കാര്‍ത്തികദീപം സഹോദരന്മാര്ക്കായി സഹോദരികള്‍ തെളിയിക്കുന്ന രീതിയും ചിലയിടങ്ങളില്‍ കാണാം.
ഐശ്വര്യദേവത അനുഗ്രഹ വര്‍ഷവുമായി വരുന്ന കാര്‍ത്തികയ്ക്ക് ആകാശത്തും പൂര്ണചന്ദ്രന് വമ്പന്‍ വിളക്കുവയ്ക്കും. ആവിളക്കിന്റെ പ്രകാശം നാടൊട്ടുക്കും പരക്കുന്ന അനിര്‍വചനീയമായ അനുഭവം കാണാവുന്നതാണ് കാര്‍ത്തികയുടെ തെളിച്ചം.
കൃഷ്ണസോദരിയായ ഭഗവതിയാണ് ലോകത്തിന്റെ അമ്മയായി വാഴുന്നത്. സര്വായുധവുമായി ദുഷ്ടനിഗ്രഹത്തിന് പുറപ്പെട്ട ആ സിംഹാരൂഢയാണ് ആശ്രിതവത്സലയായി കൊടുങ്ങല്ലൂരും ചോറ്റാനിക്കരയിലും മാളികപ്പുറത്തും തിരുമാന്ധാംകുന്നിലും തിരുവൈരാണിക്കുളത്തും ഉള്ളത്. ദേവി എന്ന പരാശക്തി അല്ലലൊഴിഞ്ഞ് സസുഖം വാഴാനുള്ള വഴി കാണിച്ചുതരുന്നതാണ് നമ്മുടെ നേര്‍ക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: