കായംകുളം: ഭഗവാന് ശ്രീകൃഷ്ണന്റെ സന്തത സഹചാരിയായ കുചേലനെ അനുകരിച്ച് ജീവിത മാര്‍ഗത്തിനായി മാധവനുണ്ണിയെന്ന വയോധികന് കുചേല വേഷത്തില്‍ ഓച്ചിറ സന്നിധിയില്‍. അമ്പലപ്പുഴ കരുമാടി സ്വദേശിയായ ഇദ്ദേഹം എട്ട് വര്‍ഷമായി മുടങ്ങാതെ കുചേല വേഷത്തില്‍ വൃശ്ചിക മഹോത്സവത്തിന് ഓച്ചിറയില്‍ എത്തുന്നു.
ഭക്തരില്‍ നിന്നും ലഭിക്കുന്ന ഭിക്ഷയാണ് ഇദ്ദേഹത്തിന്റെ വരുമാന മാര്‍ഗം. ഭഗവാന് ശ്രീകൃഷ്ണന്റെ സതീര്‍ത്ഥ്യനായ കുചേലനെ മനസ്സില്‍ കണ്ടുകൊണ്ടാണ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ തനിക്ക് ഭിക്ഷ നല്‍കുന്നതെന്ന് മാധവനുണ്ണി പറഞ്ഞു.
ചങ്ങന്‍കുളങ്ങര ബ്ലോക്ക് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് അവിവാഹിതനായ ഇദ്ദേഹം. ഭക്തര്‍ക്ക് ശ്രീകൃഷ്ണനോടുള്ള നിസ്വാര്‍ത്ഥ ഭക്തി കുചേലനില്‍ കൂടി എല്ലാവരും ഓര്ക്കെട്ടെ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാധവനുണ്ണിക്ക് പ്രിയപ്പെട്ട ദൈവം ശ്രീകൃഷണന് തന്നെ. പുരാണത്തിലെ കുചേല വേഷത്തെ അനുകരിച്ച് ശരീരമാസകലം ഭസ്മകുറികള് ഇട്ട് ജീര്‍ണ്ണാവസ്ഥയിലുള്ള മുണ്ടും ധരിച്ച് ഓലക്കുടയും ചൂടി പരബ്രഹ്മ സന്നിധിയില്‍ നില്ക്കുന്ന മാധവനുണ്ണിയെ കണ്ടാല്‍ ഭക്തര്‍ ശ്രദ്ധിക്കാതെ മടങ്ങില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: