ഹൈദരാബാദ്: തെലങ്കാന സ്വദേശിയായ ഐഎസ് ഭീകരര്‍ സിറിയയില്‍ ജിഹാദിനിടെ കൊല്ലപ്പെട്ടു. ടെക്കിയായ 25 കാരന് ഹനീഫ് വാസീം ആണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരില്‍ ഐഎസില്‍ ചേരാന്‍ സിറിയക്കു പോയ ഹനീഫ് മാര്‍ച്ച് പതിനഞ്ചിനാണ് മരിച്ചത്.
2014 നവംബറില്‍ ഇയാളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇയാള്‍ ദുബായിയില്‍ എത്തിയശേഷം ബാപ്പ മുഹമ്മദ് അലീമിനെ വിളിച്ച് ഇനി വിവാഹത്തിനില്ലെന്നും താന്‍ ഐഎസില്‍ ചേരാന്‍ പോകുകയാണെന്നും അറിയിച്ചിരുന്നു. തന്റെ ജീവിതം ജിഹാദിന് സമര്‍പ്പിക്കുകയാണെന്നും വിവാഹ ജീവിതം സാധ്യമല്ലെന്നും ഇയാള്‍ പ്രതിശുത വധുവിനെയും വിളിച്ചറിയിച്ചു.
സമൂഹത്തില്‍ നിന്നുള്ള തിരിച്ചടി ഭയന്ന് ബാപ്പ വിവരം മറച്ചുവച്ചു. മാത്രമല്ല കുടുംബം ശാസ്ത്രിപുരത്തേക്ക് താമസം മാറ്റുകയും ചെയ്തു. ബിടെക് എടുത്ത ഹനീഫ് ബിരുദാനന്തര ബിരുദത്തിന് ലണ്ടനിലേക്ക് പോയതാണ്. പിന്നീട് ഭീകരത തലയ്ക്കു പിടിച്ച് ദുബായിയില്‍ എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: