ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ മരുമകന്റെ മകന് ഷെയ്ക് സലീം ബിജെപി വിട്ടെന്ന വാര്‍ത്ത വ്യാജം. താനിപ്പോഴും പാര്‍ട്ടിയുടെ നേതാവാണെന്നും മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നെന്നും സലീം വിശദീകരിച്ചു.ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍.
പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചെന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്ന് ബിജെപി ദേശീയ അധ്യക്ഷനെയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പാണ് ബിജെപിയുടെ അംഗത്വമെടുത്തതെന്നും യാതൊരു പ്രചാരണവും ആഗ്രഹിക്കാതെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണെന്നും പറഞ്ഞ സലീം, കലാം ഒരിക്കലും വിവാദങ്ങളുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അതേ മാതൃക പിന്തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.
കലാമിന്റെ ദല്‍ഹിയിലെ വസതി കേന്ദ്രമന്ത്രിക്ക് അനുവദിച്ചതില്‍ പ്രതിഷേധിച്ച് സലീം രാജിവെച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: