പാലക്കാട്: അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ പ്രധാന സൂത്രധാരനെന്ന് സംശയിച്ചിരുന്ന പുതൂര്‍ പന്നിയൂര്‍പ്പടി നെഞ്ചന്റെ മകന് അയ്യപ്പനെ (35) പോലീസ് പിടികൂടി വിട്ടയച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം കുടുംബക്കാരോടൊപ്പം എത്തിയ അയ്യപ്പന് പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞമാസം കുടുകമണ്ണ ഊരിന് സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടാം പ്രതിയാണ് അയ്യപ്പനെന്നാണ് പോലീസ് സംശയിച്ചിരുന്നത്. ഇരുപത് മീറ്റര്‍ ദൂരത്ത് അയ്യപ്പനെ കണ്ടതായി പോലീസ് സംഘത്തിലുണ്ടായിരുന്ന സി.ഐ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഏറ്റുമുട്ടലുമായി അയ്യപ്പന് ബന്ധമില്ലെന്ന് ചോദ്യംചെയ്തതില്‍ നിന്ന് വ്യക്തമായതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൃഷിപ്പണിക്കാരനായ അയ്യപ്പന് കഴിഞ്ഞ അഞ്ചുമാസം മുമ്പാണ് മാവോയിസ്റ്റുകളുമായി ബന്ധപ്പെടുന്നത്.
മൂന്നുമാസത്തോളം മാവോയിസ്റ്റുകളുടെ കൂടെയുണ്ടായിരുന്നെങ്കിലും അവരില്‍ നിന്നും രക്ഷപ്പെട്ട അയ്യപ്പന് കഴിഞ്ഞ രണ്ടുമാസമായി മാവോയിസ്്റ്റുകളെയും പോലീസിനെയും ഭയന്ന് കാട്ടില്‍ ഒറ്റക്ക് കഴിയുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ അവശനിലയിലായ അയ്യപ്പന് ബന്ധുക്കളുടെ സഹായത്തോടെ പോലീസിന് കീഴടങ്ങിയത്.
വെറും നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അയ്യപ്പനെ മാവോയിസ്റ്റുകള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും പ്രതിയല്ലാത്തിനാല് കേസെടക്കുന്നില്ലെന്നും എസ്.പി പറഞ്ഞു. അയ്യപ്പന് മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് പേരടങ്ങുന്ന സംഘമാണ് അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവരുടെ കയ്യില്‍ എകെ.47 ഉള്‍പ്പെടെയുള്ള തോക്കുകളും പിസ്റ്റളുമുള്ളതായി അയ്യപ്പന് പൊലീസിന് മൊഴി നല്കി. ആറു പേരടങ്ങുന്ന സംഘങ്ങളായാണ് വിവിധ ഊരുകളില്‍ പ്രവര്‍ത്തിക്കുന്നത്.
അയ്യപ്പന്െ സംഘത്തിലുണ്ടായിരുന്ന മറ്റുഅഞ്ചുപേരില് മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മമാരുമാണ്. ഇവര്‍ കര്‍ണാടക, തമിഴ്നാട് സ്വദേശികളാണ്. മവോയിറ്റുകളില് പ്രധാനികളായ വിജയ് ഗൗഡ, വയനാട് സോമന് എന്നിവര്‍ ഇപ്പോഴും അട്ടപ്പാടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചോദ്യംചെയ്തതില്‍ നിന്നും വ്യക്തമായതായി എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: