കൊച്ചി: സുധീഷിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഹാന്‍ഡ്ബാളില്‍ ജില്ലയുടെ പ്രതീക്ഷയാണ്. എറണാകുളം ശ്രീരാമ വര്‍മ സ്കൂളിന്റെയും ജില്ല ഹാന്‍ഡ് ബോള്‍ അസോസിയേഷന്റെയും ഗോള്‍ വല കാത്തത് സുധീഷായിരുന്നു. എന്‍.സി.സിയിലെ ചിട്ടയും ക്രമവുമെല്ലാം കായിക രംഗത്തെ മുന്നേറ്റത്തിന് സുധീഷിന് സഹായകമായി. ഈ കഴിവും അര്‍പ്പണമനോഭാവവുമാണ് മുന്നോ നാലോ വര്‍ഷത്തെ മാത്രം പരിശീലനത്തിനൊടുവില്‍ ജില്ല സബ് ജൂനിയര്‍ തലം വരെ സുധീഷിനെ എത്തിച്ചത്. സ്കുളിനായും ജില്ലക്കായും ജില്ല, സംസ്ഥാന തലങ്ങളിലെ മിന്നുന്ന പ്രകടനം സംസ്ഥാന ടീമിലേക്ക് സുധീഷിന് സാധ്യതയുടെ വലിയൊരു ലോകവും തുറന്നിരുന്നു. എന്നാല്‍ സ്വപ്നങ്ങളും പ്രതീക്ഷകളും പാതി വഴിയില്‍ അവസാനിപ്പിച്ചാണ് സുധീഷ് യാത്രയായത്. സ്കൂളിലെ ബാസ്ക്കറ്റ്ബാള്‍ കോര്‍ട്ടിലെ പരിശീലനം സുധീഷ് മുടക്കാറില്ലായിരുന്നുവെന്ന് സഹപാഠികളും കായിക അധ്യാപകനും അയല്‍വാസിയുമായ പത്മകുമാറും പറഞ്ഞു.
ജില്ലയെ സംസ്ഥാന തലം വരെയുള്ള മത്സരങ്ങളില്‍ കൊണ്ടത്തെിക്കുന്നതില്‍ സുധിഷീന്റെ പങ്ക് ചെറുതായിരുന്നില്ലെന്ന് ജില്ല ഹാന്‍ഡ്ബാള്‍ അസോസിയേഷന് സെക്രട്ടറി ആന്റണി സി.എം പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടുവരെ ക്ലാസില്‍ തങ്ങളോടൊപ്പം അവന് ഉണ്ടായിരുന്നു. വൈകിട്ടു പോകുന്നതിനു മുന്‍പു യാത്ര പറഞ്ഞപ്പോള്‍ അത് അവസാനത്തേതാണെന്നു അറിഞ്ഞില്ല…. സുധീഷിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ക്കും സങ്കടമൊതുക്കാനായില്ല. മത്സരം ജയിച്ചു വന്നിട്ടു കാണാമെന്നു പറഞ്ഞുപോയ സുധീഷിന്റെ വിറങ്ങലിച്ച ശരീരം കണ്ട സങ്കടത്തിലായിരുന്നു കൂട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: