തലശ്ശേരി: പാനൂര്‍ ബസാറിനടുത്ത് സ്വകാര്യ വ്യക്തി അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം ഹൈക്കോടതി ഉത്തരവ് മറികടന്ന് നിലനിര്‍ത്തുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാനൂര്‍ ജനകീയ സമിതി തീരുമാനിച്ചതായും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് പണക്കാരനായ അബ്ദുള്‍ ലത്തീഫിന്റെതാണ് കെട്ടിടം. സകലമാന നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് ക്രമവിരുദ്ധമായി പണിതതാണെന്ന് വിജിലന്‍സ് കോടതി കണ്ടെത്തി. ഇതിന് കൂട്ടുനിന്ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ശുപാര്‍ശയും നല്കി. അനധികൃത കെട്ടിടത്തിന് നമ്പര്‍ നല്‍കരുതെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. എന്നാല്‍ പണവും ഭരണ സ്വാധീനവും ഉപയോഗിച്ച് ഹൈക്കോടതി ഉത്തരവിനെ മറികടന്ന കാഴ്ചയാണ് പാനൂരില്‍ കാണുന്നത്. അണ്ടര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണനെതിരെ ജനകീയ സമിതി കോടതിയലക്ഷ്യത്തിന് കേസ് നല്‍കും. പത്രസമ്മേളനത്തില്‍ ഇ.മനീഷ്, കെ.കെ.ചാത്തുക്കുട്ടി, സത്യന് കണ്ടോത്ത്, പി.രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: